Tuesday, April 30, 2024

A VISIT THAT CHANGED ME

 A VISIT THAT CHANGED ME

Today I happened to visit one of my senior friends Mr. Gopal (changed his name for convenience). I had a totally different experience at his house. You know generally people in Kerala welcomes guests in several ways. In fact, there is a beautiful song by Sri. P. Bhaskaran, a girl is expecting some guest, after seeing a crow sitting on a banana leaf and started making “craw craw” sound which is believed to be an omen on arrival of a visitor. If visitor is a young man, she will prepare all sorts of delicious food with sweets, if it is an old man she will give areca nut and beetle leaf. Similarly, if it’s a day of an auspicious function, ladies woke up early have a head bath. Don’t be offended please, ladies always waking up early and doing all house hold chores meticulously. But what I wanted to tell is on auspicious days they definitely woke up early. Please leave me unharmed. They will alert lazy gent folks, ok, and ask them to prepare for the welcome function. All will be decently dressed as if it’s an everyday habit. With full 70 mm smile they will be at front door to invite guests inside. Some guests used to visit without any invitation probably they may be on visit to a nearby temple or place close to your house. Two light beams will pass through the slit of the door towards front gate which is making rattling sound to make understand who is there at door step. All folks inside will be alerted as if there is a tiger’s presence then monkeys and some birds’ alerts others with peculiar sounds and warning them imminent attacks. Gents will rush to find some cloths as they will be in one single piece dress lungi leaving bare top portion, and immersed in TV or mobile, however single piece dress of ladies, nighty, will cover fully so no problem, they will be busy in arranging misplaced items in the drawing room. They will find time by telling husband or son “Hey somebody has come please go and see who is there” this they tell in a louder voice as the guest should here and should take time to ring the bell. They pull one shawl from air like a magician, put over and suddenly will appear as newly dressed.  From some distance one can here “coming, coming…”. Interestingly whole house knows who has come but wanted take some time for quick fix arrangements. 

I visited this friend for some work, normally types of work which retired people will be engaged, like temple collection, old age meeting preparation etc. type jobs. However, I told him in advance about my visit. Ok, you visit what is big thing in it maybe you are thinking.  It was a casual visit, just wanted to do some work together, to my surprise I saw him dressed in a neatly ironed full sleeve shirt tucked in ironed trousers. “Are you planning to go somewhere?” I asked by seeing his dress. “No, I am waiting for you” he squashed my doubt.  “I doubted because of the way you dressed” I replied. “What is wrong with me? we should wear neatly ironed cloths even if you are not going to office, don’t feel you are retired from life, wear good cloths, go for shopping mingle with friends…try to do some social works, if possible, enjoy your time”.

So, I had a sudden awakening, what to say, a bliss of new shine passed through my mind. Yes, just by looking at him itself I am getting a positive energy at least I am very much pleased and comfortable. His attitude impressed me so much. I just have a look around. Everything was neatly arranged. Books in the shelf are arranged based on topics, flower vases are at right place and no flying sheets of newspapers around.

I peeped outside, he not only having a good garden also have a terrace garden, where vegetable plants are happily waving their fruits and flowers appealingly. All plants are well watered and nourished; you can judge by seeing their health. It’s a wonderful delight for your eyes.

I returned home after finishing the work with a resolution in my mind that you know I will also change. But only God knows how long it will last. Any how I had a nice experience which I feel to be emulated.

Sunday, March 17, 2024

 ടോംസോയർ ഓഫ് അടുത്തില


അടുത്തില 


നമ്മുടെ കൊച്ചു ഗ്രാമം അടുത്തില, ഈ ലോകത്തെ ചെറിയ ഒരു പ്രദേശം അവിടെയുള്ള മനുഷ്യരും സകലമാന ജീവജാലങ്ങളും ചേർന്നുള്ള അതിശയകരമായ ഒരു ആവാസവ്യവസ്ഥ അനുഭവിച്ചവർക്കേ അതെത്ര ഹൃദയവർജ്ജകമാണെന്നു പറയാൻ പറ്റൂ. അവിടെ മനുഷ്യൻ സ്നേഹിച്ചും കലഹിച്ചും ജീവിതം ആഘോഷിക്കുകയാണ് എന്ന് വേണമെങ്കിൽ പറയാം. ഈ ഗ്രാമത്തിനു ചുറ്റും വലിയ മതിലുകൾ പോലെ  ചെറിയ കുന്നുകൾ സുരക്ഷാ കവചം കണക്കെ കിടക്കുന്നു അതിനകത്ത് ഗ്രാമം ഒരു കുമ്പിള് പോലെ തോന്നിക്കും ഒരുപക്ഷേ കുമ്പിൾ എന്നുള്ളത് ഒരു അതിശയോക്തിയല്ല കാരണം അവിടെ ഉള്ള മനുഷ്യർക്ക് അന്നം കൊടുക്കുന്ന വയലുകളും ചെറിയ പുഴകളും പശുക്കളും എല്ലാം അടങ്ങിയ ഒരു ചെറിയസ്വയം പര്യാപ്തമായ ഇടമാണ്. അവയിൽ സ്വർണ്ണ കതിർമണികളാൽ  അലുക്കുകൾ പിടിപ്പിച്ചപച്ച ചേല ധരിച്ച വയലേലകൾ.  പുലർകാലങ്ങളിൽ സൂര്യകിരണങ്ങൾ തട്ടി തിളങ്ങുന്ന പളുങ്കുമണി കണക്കുള്ള  മഞ്ഞു കണങ്ങൾ, പുൽച്ചെടികളെ ലജ്ജയാൽ  തലതാഴ്ത്തി നിൽക്കുന്ന പെൺ കൊടികൾ കണക്കെ മനോഹാരികളാക്കി.  നാട്ടുവെളിച്ചത്തിൽ തിളങ്ങുന്ന വഴികളും ഏകാന്ത രാവുകളിൽ മുങ്ങാം കുഴിയിടുന്ന തവളകളും രാത്രി യാത്രകൾ ഏതൊരുവനേയും  അകന്നു പോയ ഗ്രാമത്തിലേക്ക്  തിരികെ വിളിക്കാൻ പോകുന്ന ഓർമകളാണ്. 


ഗ്രാമത്തിലെ ഓരോരാളും ഓരോ വിചിത്ര സ്വഭാവമുള്ള കഥാപാത്രങ്ങളാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.  അവരെപ്പറ്റി നാളിതുവരെ ആരും കുറിച്ചു വച്ചിട്ടുണ്ടെന്നു  തോന്നുന്നില്ല. 


ഇതിൽ പ്രധാനി ആയിട്ടുള്ളത് ജയേട്ടൻ ആണെന്ന് നിസ്സംശയം പറയാം. കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട കളിക്കൂട്ടുകാരനാണ് പ്രായം കൊണ്ട് വളരെ മൂപ്പു ഉള്ളതാണെങ്കിലും എല്ലാവരോടും സമപ്രായക്കാരൻ  എന്നവണ്ണം പെരുമാറാനും അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുവാനും ഒരു പ്രത്യേക ശ്രദ്ധ  ജയേട്ടൻ എന്നും പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ട് കൂടിയാണ് ജയേട്ടൻ കുട്ടികളുടെ പ്രിയങ്കരനായത്. എന്നാൽ മറ്റു മുതിർന്നവർക്ക് ജയേട്ടൻ നിഷേധിയാണ് അതിനുള്ള കാരണം ചിന്തിച്ചപ്പോൾ മനസ്സിലാവുന്നത് അന്നത്തെ ചുറ്റുപാടുകൾ അങ്ങനെയുള്ളതായിരുന്നു ചേട്ടൻ അധ്യാപക ദമ്പതികളുടെ രണ്ടാമത്തെ പുത്രനും അത് കൂടാതെ വേറെ നാല് സഹോദരങ്ങളും സഹോദരിയും കൂടെ ഉണ്ട്. അതുകൊണ്ടുതന്നെ എല്ലാവരെയും വേണ്ട രീതിയിൽ പരിപാലിക്കുവാൻ ഉള്ള സാഹചര്യം ജയേട്ടന്റെ അച്ഛനും അമ്മയ്ക്കും തരപ്പെടാറില്ല. മാത്രവുമല്ല അച്ഛൻ ഒരു അറു പിശുക്കൻ  ആയിരുന്നു. ആ കാലം വളരെ പ്രത്യേകത നിറഞ്ഞ സമയ മായിരുന്നു. കാരണം ആ സമയങ്ങളിൽ നാട്ടിൽ നിറയെ പുരോഗമന പ്രസ്ഥാനങ്ങൾ അതിൻറെ അത്യുന്നതങ്ങളിൽ വിരാജിക്കുന്ന ഒരു സന്ദർഭമായിരുന്നു. നാട് നിറയെ പുരോഗമന ആശയങ്ങൾ പ്രചരിപ്പിക്കുന്ന നാടകങ്ങളും വായനശാലകൾ കേന്ദ്രീകരിച്ചു നല്ല നല്ല ആശയങ്ങൾ നിറഞ്ഞ  പുസ്തകങ്ങൾ കുട്ടികൾക്ക് വായിക്കുവാൻ തരപ്പെടുത്തി കൊടുക്കുന്ന അധ്യാപകരും ഉള്ള ഒരു കാലഘട്ടം മാക്‌സിം ഗോർക്കിയുടെ അമ്മ കേശവദേവിന്റെ നോവലുകൾ സി എൽ ജോസിന്റെ  നാടകങ്ങൾ അങ്ങനെ പലതരം പുസ്തകങ്ങളും പ്രഭാഷണങ്ങളും കേട്ട് ആ കാലങ്ങളിൽ കുട്ടികളിൽ ഒരു നിഷേധ സ്വഭാവം രൂപീകരിച്ചിട്ടുണ്ട് കുട്ടികൾ ദൈവവിശ്വാസികൾ ആണെങ്കിലും വിശ്വാസങ്ങളെ അനാചാരങ്ങളെയും ചോദ്യം ചെയ്യുന്ന ഒരു മനസ്സ് അവർ ആർജ്ജിച്ചിരുന്നു  എന്നാൽ മുതിർന്നവർ പഴയ ആചാരങ്ങളെയും മുറുകെ പിടിച്ച് മുന്നോട്ട് പോയിക്കൊണ്ടിരുന്നു അത് കുട്ടികളുടെ മേൽ  അടിച്ചേൽപ്പിക്കാൻ യാതൊരു മടിയും ഉണ്ടായിരുന്നില്ല ആ അവസരത്തിൽ ചേട്ടൻ ഒരു നിഷേധിയായതിൽ അതിശയിക്കാനില്ല മാത്രവുമല്ല ചേട്ടൻറെ പിതാവ് മാഷ് ഒരു പിശുക്കൻ ആണെന്ന് നേരത്തെ പറഞ്ഞല്ലോ അദ്ദേഹം നാട്ടുകാർക്ക് ഉയർന്ന പലിശക്ക് കടം കൊടുക്കുകയും അത് പിടിച്ചു വാങ്ങുവാൻ വേണ്ടി തർക്കിക്കുകയും ചെയ്യുന്നത് സാധാരണയാണ് എന്നാൽ ജയേട്ടനെ പാവപ്പെട്ടവരോട് ഒരു പ്രത്യേക സ്നേഹം എന്നും ഉണ്ടായിരുന്നു അത് പണത്തിനും മുകളിൽ ആയി അദ്ദേഹം കണക്കാക്കിയിരുന്നു. നമ്മുടെ കഥ മുന്നോട്ടു പോകണമെങ്കിൽ ജയേട്ടനുമായി ബന്ധപ്പെട്ട ഒരൊരാളെയും കുറിച്ച് പറയേണ്ടതായിട്ടുണ്ട്.


കണ്ണൻ മാഷ് ദി ഗ്രേയ്റ്റ്‌ 



“ ഹാവൂ സമാധാന മായി എന്താ ഒരു താമസം  ഒന്ന് വേഗം വന്നൂടെ….. മഹാമായേ”


കണ്ണൻ മാഷ് പറമ്പിൽ നിന്നും മുക്കി യതിന്റെ പരിണിത ഫലം വന്ന സന്തോഷ ത്തിലാണ്. ചിരിച്ചും കൊണ്ട് കിണ്ടിയുമായി വരുന്ന കണ്ണൻ മാഷെ കണ്ടപ്പോൾ ടീച്ചർക്ക് സമാധാനമായി. ഇപ്പൊ ചോദിച്ചാൽ കാര്യം നടക്കും.  


“ചന്ദ്രന്റെ ഫീസ് കൊടുക്കണം പതിനെട്ടു രൂപ അല്ലേൽ അവൻ സ്കൂളിൽ പോവില്ലത്രേ” 

“കൊടുക്കാലോ” അങ്ങനെയാ മാഷ് നല്ല ശോധന കിട്ടിയാൽ സ്വർണം ചോദിച്ചാലും കൊടുക്കും.

നാട്ടിൽ ഭൂത പ്രേത പിശാച് ആഭിചാരം പാരവെപ്പു ഇത്യാദി കാര്യങ്ങൾ നാട്ടുകാരുടെ അജ്ഞത മുതലെടുത്തു നടക്കുന്ന കാലമാണ് എന്നാൽ അതിലൊന്നും മാഷ് വീഴില്ല. പണം ഉണ്ടാക്കുക ഉണ്ടാക്കിക്കൊണ്ടേയിരിക്കുക അതാണ് ഒരേ ഒരു ലക്‌ഷ്യം.


കണ്ണൻ മാസ്റ്റർ നാട്ടിലെ ജന്മിയും സ്കൂൾ അധ്യാപകനും ആണ്. പുഴയോരത്തു ധാരാളം കൃഷിനിലം ഉണ്ട് കൈപ്പാട് എന്നാണ് ഇതിനെ പറയുന്നത്. എക്കൽ മണ്ണിൽ കനകം വിളയും പുഴ ആവശ്യത്തിന് വളം നൽകി പരിപാലിച്ചുകൊള്ളും. കൃഷി കഴിഞ്ഞാൽ ചെമ്മീൻ കൃഷിക്ക് പാട്ടത്തിനു കൊടുക്കും. നല്ല വരുമാനം ആണ് മാസ്റ്റർക്ക് കിട്ടുന്നത്. 


“മാലതിയെ ഇന്ന് കുറെ പെണ്ണുങ്ങൾ കണ്ടത്തിൽ പണിക്കുണ്ട് കഞ്ഞി കൊടുത്തയക്കണം..” ടീച്ചർക്ക്  ഈ കഞ്ഞിയും ചക്ക പുഴുക്കും ഉണ്ടാക്കി കഴിഞ്ഞേ സ്കൂളിലേക്ക് പോകാൻ പറ്റൂ. മാഷ്ക്ക് അതൊന്നും വിഷയമേയല്ല. ഒരാളെ പണിക്കു സഹായത്തിനു നിർത്തില്ല. ടീച്ചർ ആവലാതിപ്പെട്ടു. പക്ഷെ  ഒരുകാര്യവും ഇല്ല.


“ഇവിടെ ഒരു സാധനവും ഇല്ല ഇപ്പൊ പറഞ്ഞാൽ എങ്ങനെയാ…” ടീച്ചർ പിറുപിറുത്തു. “ അരി അളന്നു വെച്ചിട്ടുണ്ട് … കൂട്ടാന് ചക്ക മതി” മാസ്റ്റർ തീർപ്പു കൽപ്പിച്ചു. അതാതു ദിവസത്തേക്ക് വേണ്ടത് മാസ്റ്റർ തന്നെ അതാതു ദിവസം അളന്നു കൊടുക്കും. ടീച്ചർക്ക് ഒരു ഉത്തരവാദിത്തവും കൊടുക്കില്ല, അനുസരിക്കുക മാത്രം . കിട്ടുന്ന ശമ്പളം അതുപോലെ മാസ്റ്ററെ ഏൽപ്പിക്കണം. എന്തെങ്കിലും വേണമെങ്കിൽ കെഞ്ചി അപേക്ഷിച്ചാൽ കൊടുത്താൽ ആയി. അതാണ് ടീച്ചറുടെ അവസ്ഥ.   നേരത്തെ തന്നെ പറഞ്ഞല്ലോ മാഷ് ചേട്ടൻറെ അച്ഛനാണ് അദ്ദേഹം ഒരു പ്രത്യേകതയുള്ള ഒരു വ്യക്തിയാണ് തികച്ചും ഒരു കോമാളി പരിവേഷം ആണ് അദ്ദേഹത്തിന് പൊതുവേ നൽകപ്പെട്ടിരുന്നത് കാരണം അറു പിശുക്ക് തന്നെ. അങ്ങനെ ടീച്ചർക്ക് ജോലി ചെയ്യുക എന്നല്ലാതെ ആ കിട്ടുന്ന ശമ്പളം കൊണ്ട് ഒരു ഉപകാരവും ഉണ്ടായിരുന്നില്ല. ടീച്ചർക്ക് തന്റെ അസ്വാതന്ത്ര്യത്തിൽ വലിയ വിഷമം ഉണ്ട്. ഇതെല്ലാം കണ്ട് വളരുന്ന ജയേട്ടൻ ഒരു നിഷേധി ആയില്ലെങ്കിലെ  അത്ഭുതമുള്ളൂ. അന്നത്തെ കാലത്തു പണിക്കു കൂലി കൊടുത്തു കൊ ണ്ടിരുന്നത് പണമായിട്ടല്ല പൊതുവേ ആൾക്കാരുടെ കയ്യിൽ പണം ഇല്ലായിരുന്നു പകരം നൽകിവന്നിരുന്നത് അരിയായോ തേങ്ങയോ അങ്ങനെയൊക്കെയാണ്. അന്ന് സൗജന്യ വിദ്യാഭ്യാസം ഒന്നും അല്ല. ഹരിജനങ്ങൾ ഒഴികെ എല്ലാവരും ഫീസ് കൊടുക്കണം. അത് അരിയോ തേങ്ങയോ ആയി കൊടുക്കാൻ ഒക്കുമോ  തൊഴിലാളികൾ ആവലാതി പറയും. അവർക്കു പണം പലിശക്ക് മാഷ് കൊടുക്കും.  കണ്ണൻ മാഷും  ഭാര്യയും സർക്കാർ ജോലി ചെയ്യുന്നത് കൊണ്ട് കയ്യിൽ കാശ് പണം ആയിട്ട് തന്നെ ഉണ്ടാകും. മാഷു പലിശയും പലിശക്ക് പലിശയും കൂട്ടി അവസാനം ആൾക്കാരുടെ സ്ഥലം വരെ എഴുതിവാങ്ങിയിട്ടു വരെയുണ്ട്. ടീച്ചർക്ക് അമിത പലിശ വാങ്ങുന്നത് ഇഷ്ടമല്ല. ഈയാൾ അവരുടെ പ്രാക്ക് വാങ്ങി നരകിക്കുമല്ലോ ഈശ്വരാ എന്ന് ഇടയ്ക്ക് ഓർമിപ്പിക്കും.  


ടീച്ചർ വല്ല ആവശ്യത്തിനും കാശു ചോദിച്ചാൽ “മാലതിയെ നീ തന്ന കാശു മൊത്തം വളത്തിനു ചിലവായി. ഒന്നും ബാക്കി യില്ല” എന്നെ പറയൂ.

“ഈ ആളെന്താ കിട്ടുന്ന കാശു മുഴുവൻ വളത്തിനു കൊടുക്കുന്നത് ദിവസ ചിലവിനു വെക്കേണ്ടേ” എന്ന് പിറുപിറുക്കും. നെല്ല് കുത്താൻ കൂലി കൊടുക്കാനും കൂടി പണമില്ല. കുത്തിയ അരി യിൽ നിന്നും ഒരുഭാഗം കൂലി ആയി മില്ല് കാരനു കൊടുക്കട്ടെ. മാസ്റ്റർ പ്രശനം അങ്ങനെ പരിഹരിക്കും. അതുമല്ലെങ്കിൽ വീട്ടിലെ പത്രക്കടലാസ് പീടികയിൽ വിൽക്കും. അത്യാവശ്യത്തിനു ഒരു ജോലി പരസ്യമോ മറ്റോ നോക്കാൻ ചോദിച്ചാൽ ഉണ്ടാവില്ല, വിറ്റിട്ടുണ്ടാവും . അക്കാലം എല്ലാ വീട്ടിലും പത്രങ്ങൾ വരുത്താറില്ല. കാശ് ആയി കൈയിൽ നിന്നും കൊടുക്കാൻ വലിയ മടി ആണ്.  

ഇതൊക്കെ ആണെങ്കിലും കണ്ണൻ മാസ്റ്റർ നല്ല കണക്കു അധ്യാപകൻ ആണ്. വിരമിച്ച ശേഷം കുട്ടികൾക്ക്, ഒന്നോ രണ്ടോ കുട്ടികൾക്ക് ട്യൂഷൻ എടുക്കും. 5 രൂപയാണ് ഫീസ്. ഒരു കണക്കും കൊടുത്തു മാസ്റ്റർ വയലിലേക്ക് പോകും. പിന്നെ വന്നാലായി. 


കണ്ണൻ മാഷ് തെക്കോട്ടു പോയാൽ കൈപ്പാട്ടിലേക്കായിരിക്കും പിന്നെ അന്ന് സമയത്തിന് കാണില്ല, വടക്കോട്ടു പോയാൽ തെങ്ങിൻ തോപ്പിലേക്കു ചിലപ്പോൾ വരും പടിഞ്ഞാറോട്ടു പോയാൽ വെളിമ്പറമ്പിൽ പ്രകൃതിയുടെ വിളിക്കു വന്നാലായി അങ്ങനെ യാണ് കുട്ടികളുടെ നിരീക്ഷണം.

കുറെ കഴിയുമ്പോൾ ടീച്ചർ തുമ്പപ്പൂ പോലുള്ള ഇഡ്ഡലി, കടുകും കറി വേപ്പിലയും ഉണക്ക മുളകും വറുത്തിട്ട ചട്ടിണി എല്ലാര്ക്കും കൊടുക്കും. നമ്മൾ കുട്ടികൾ ഒന്നും ഇതേവരെ, ആകാലത്തു അങ്ങനെ സ്വാദിഷ്ടമായ ഒരു പ്രാതൽ കഴിച്ചിട്ടില്ല എന്ന് പറഞ്ഞാൽ അതിശയോക്തി അല്ല. മിക്ക വീട്ടിലും ഒരുനേരം അടുപ്പു പുകഞ്ഞാലായി, അതാ അവസ്ഥ. മിക്ക കൂട്ടുകാരും രാവിലെ പഴങ്കഞ്ഞി കുടിച്ചിട്ടാണ് വരുന്നത്. ഒന്നും കുടിക്കാത്തവരും ഉണ്ട്. അവർ ഉച്ചക്ക് സ്കൂളിൽ നിന്നും കിട്ടുന്ന ഉപ്പുമാവിൽ പ്രതീക്ഷ അർപ്പിച്ചു ക്ലാസ്സിൽ ട്രൗസര് മുറുക്കി ഇരിക്കും.


“കണക്കു ചെയ്തു തീർന്നോ മക്കളെ” ടീച്ചർ സ്നേഹത്തോടെ അടുക്കള ജനലിലൂടെ ആരാഞ്ഞു “ ജയാ തീർന്നെങ്കിൽ നീ അവർക്കു എന്തെങ്കിലും ചെയ്യാൻ കൊടുക്കൂ” ജയേട്ടൻ ഒന്നും ചെയ്യില്ല നേരത്തെ തന്ന കണക്കിലെ സംഖ്യകൾക്ക്  ഒരു പൂജ്യവും ചാർത്തി പരിഷ്കരിച്ചു തരും. ഇത് ചെയ്തിട്ട് വീട്ടിലേക്കു പോയ്കോ എന്ന് ആജ്ഞയും. കുട്ടികൾ നിമിഷം കൊണ്ട് ചെയ്തു സ്ഥലം കാലി ആക്കും.


Friday, January 19, 2024

 

ലക്ഷദ്വീപ് ദിനങ്ങൾ 

 

വളരെ കാലം കൊണ്ട് നടക്കുന്ന ആഗ്രഹം ആയിരുന്നു ലക്ഷദ്വീപ് കാണുക എന്നത്. പണ്ട് ആകാശവാണിയിൽ ദ്വീപ് വാർത്തകൾ വൈകുന്നേരം കേൾക്കാറുണ്ടായിരുന്നു. മഹൽ വാർത്തകൾ എന്നോമറ്റോ ആണ് പറഞ്ഞിരുന്നത്. അത് മനസ്സിലാവുകയില്ല എന്നാൽ മലയാളം പ്രോഗ്രാമുകളും ഉണ്ടായിരുന്നു. അത് കേൾക്കുമ്പോൾ അറബിക്കടലിൽ മൈലുകൾ ക്കപ്പുറത്തുള്ള പവിഴദ്വീപ്  അതിൽ ധാരാളം തെങ്ങുകളും കുറച്ചു ആൾക്കാരും ജീവിക്കുന്നത് ഭാവനയിൽ കണ്ടിരുന്നു. അപ്പോൾ മുതൽ ഉള്ള ആഗ്രഹം ആണ് അവിടെ ഒന്ന് സന്ദർശിക്കുക അവിടുത്തെ ആൾക്കാരെ പരിചയപ്പെടുക എന്നൊക്കെ. 

 

അതിനുള്ള ഭാഗ്യം കഴിഞ്ഞ ഡിസംബർ കൃത്യമായി പറഞ്ഞാൽ ഡിസംബർ 23 തീയ്യതി വര്ഷം 2023, 23 -12 -23 ഒരു ഫാൻസി നമ്പർ, സാർത്ഥക മായി. അന്ന് രാവിലെ കൊച്ചിയിൽ നിന്നും ഉള്ള അലൈൻസ് എയർലൈൻസ് യിൽ അഗത്തി യിലേക്ക് പുറപ്പെട്ടു. ഞങ്ങൾ കുടുംബത്തോടെ, അഞ്ചു ആൾക്കാരും കൂടെ, നല്ല ഒരുയാത്രക്ക് പുറപ്പെട്ടു. 

 

ലക്ഷദ്വീപ് കേന്ദ്ര ഭരണ പ്രദേശം ആണെങ്കിലും അവിടെ പോകാൻ ദ്വീപ് അഡ്മിനിസ്ട്രേറ്റർ അനുമതി തരേണ്ടതായിട്ടുണ്ട്. ആയതിലേക്ക് ആദ്യം പോലീസ് ക്ലീറൻസ് സർട്ടിഫിക്കറ്റ് വേണം നമ്മുടെ പേരിൽ ഒരു കേസും നിലവിൽ ഇല്ല എന്ന് പോലീസ് ഹെഡ് ക്വാർട്ടേഴ്‌സ് ഇൽ നിന്നും ഉള്ള സർട്ടിഫിക്കറ്റ് ട്രാവൽ ഏജന്റിന് അയക്കണം. ട്രാവൽ ഏജന്റ്‌ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററിൽ നിന്നും പെര്മിറ്റി വാങ്ങിത്തരും. വാസ്തവത്തിൽ അവിടെയുള്ള ആരെങ്കിലും അവരുടെ സുഹൃത്ത് എന്ന പേരിൽ നമ്മളെ അങ്ങോട്ട് ക്ഷണിക്കുകയാണ്. ഏജൻറ് ഒരു ഇടനിലക്കാരൻ മാത്രം ആണ്. 

 

എയർ ഇന്ത്യ വിമാനം നീല സമുദ്രത്തിനു നടുക്കുള്ള മരതക പച്ച പുതച്ച അഗത്തി ദ്വീപിലെ വിമാന താവളത്തിൽ രാവിലെ തന്നെ ഞങ്ങളെ ഇറക്കി. യാത്ര കൊച്ചിയിൽ നിന്നും ഒരു മണിക്കൂർ പത്തു മിനിട്ടു ദൈർഖ്യം. വിമാനത്താവളത്തിൽ പരിശോധനകൾ ഒക്കെ ഉണ്ട്. ഒന്നാമതായി പെര്മിറ്റു ശരിയാണോ എന്ന് നോക്കും. പിന്നെ മദ്യ നിരോധിത സ്ഥലമായതിനാൽ വല്ലതും കൊണ്ടുവന്നിട്ടുണ്ടോ എന്നും നോക്കും. 

 

ഞങ്ങളെ എതിരേറ്റ തെളിനീരണിഞ്ഞ സമുദ്രത്തെ മനസാ അനുമോദിച്ചു. ധാരാളം തെങ്ങുകൾ കാറ്റിന്റെ ദിശക്കനുസരിച്ചു തലയാട്ടി നിൽക്കുന്നു. ഞങൾ നേരെ താമസ സ്ഥലത്തേക്ക് പോയി. അധികം ദൂരമൊന്നുമില്ല. അഅഗത്തി ദ്വീപിനു തന്നെ മൊത്തം എട്ടു കി.മി നീളം വീതി പലസ്ഥലത്തും ഒരു കി.മി. യിൽ താഴെ ആണ്. ഒരതിർത്തിയിൽ നിന്നാൽ മറ്റേ അതിർത്തി കാണാം. മുഖവും വായും കഴുകുമ്പോൾ ആണ് വെള്ളത്തിന്റെ വ്യത്യാസം മനസ്സിലായത്. ഉപ്പു രസമുള്ള വെള്ളം. രണ്ടു ദിവസം ആയായപ്പോൾ അതു മായി പൊരുത്തപ്പെട്ടു, അല്ലാതെ നിവൃത്തിയും ഇല്ല. 

 

ഉച്ചക്ക് ഞങ്ങൾ കടൽ തീരത്തുള്ള കുടിൽ പോലുള്ള ഹോട്ടെലിൽ ഭക്ഷണത്തിനു പോയി. പലതരം മീനുകൾ കൊണ്ടുള്ള സമൃദ്ധമായ ഉച്ച ഭക്ഷണം അൽപ സ്വല്പം പച്ചക്കറികളും ഉണ്ടു. സലാം എന്ന ആളാണ് ദ്വീപിൽ താമസവും ഭക്ഷണവും ഒരുക്കിയത്. മീനൊഴികെ എല്ലാം കരയിൽ നിന്നും കപ്പൽ വഴി എത്തണം. എല്ലാ ദിവസവും ചരക്കും കൊണ്ട് കപ്പൽ വരില്ല കപ്പൽ അടുത്ത ദിവസങ്ങളിൽ ദ്വീപ് കാർക്ക് ആഘോഷം ആണ്. കടൽ കാറ്റേറ്റ് സ്വാദിഷ്ടമായ ഭക്ഷണം കഴിച്ചു. കുടിക്കാൻ മിനറൽ വാട്ടർ ആണ്. അവിടെ കടൽ വെള്ളം ശുദ്ധീകരിച്ചു വീടുകളിൽ എത്തിക്കുന്ന ഏർപ്പാടും ഉണ്ട്. വീതി കൂടിയ ഇടങ്ങളിലെ ചില കിണറുകളിൽ ഉപ്പു കുറഞ്ഞ വെള്ളം കിട്ടുമത്രേ ആ വെള്ളം കുടിക്കുന്നതിനു ഒഴികെ ഉള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കും.

 

കടലിൽ വേലിയിറക്കത്തിന്റെ സമയം ആയതു കൊണ്ട് കടലിൽ കുറേദൂരം ഉള്ളിലോട്ടു നടക്കാൻ പറ്റി. ഭംഗിയുള്ള കടൽ ജീവികൾ, മീനുകൾ, പവിഴപ്പുറ്റുകൾ എല്ലാം ചുറ്റിലും ചിലവയെ കാണുമ്പോൾ വിഷം ഉള്ള വയാണോ എന്ന് പേടിച്ചു. ഒന്നും അക്രമകാരിയല്ല. ചവിട്ടാതെ ശ്രദ്ധിച്ചു നടന്നു. ഇത്രയും തെളിനീരിൽ തൊട്ടടുത്തു ഇവയെ കണ്ടത് വിവരിക്കാനാകാത്ത ആനന്ദം നൽകി എന്ന് പറയാതിരിക്കാനാവില്ല. 

 

വൈകുന്നേരം ഞങ്ങൾ ചെറിയ ഒരു മ്യൂസിയം കാണാൻ പോയി. പോകുന്ന വഴിക്കു അവിടുത്തെ സ്കൂൾ, ഹോസ്പിറ്റൽ എല്ലാം കണ്ടു. മ്യൂസിയത്തിൽ പഴയ യാനങ്ങളുടെ രൂപങ്ങൾ, പത്രങ്ങൾ പെട്ടികൾ എല്ലാം തന്നെ പഴയകാല കേരള കരയിൽ ഉള്ളത് തന്നെ. ദ്വീപുകൾ അറക്കൽ ബീവിയുടെ കീഴിൽ ആയിരുന്നു എന്നും കണ്ടു. പ്രധാനമായ കാര്യം നൂറ്റാണ്ടു കൾക്ക് മുമ്പ് തന്നെ ബുദ്ധമതം അവിടെയും പ്രചരിച്ചിരുന്നു അതിന്റെ അവശിഷ്ടങ്ങളും കണ്ടു. 

 

ഇനി അവിടുത്തെ ജനങ്ങളെ പറ്റി പറയാം. എണ്ണായിരത്തിൽ താഴെ ജനസംഖ്യ മാത്രമേ ഈ ദ്വീപിൽ ഉള്ളൂ. മൂന്നു ചതുരശ്ര കി.മി. വിസ്തീർണം. അതിൽ എയർപോർട്ട് ഒരു അര ച. കി.മി ഉണ്ടാവും. ജന സാന്ദ്രത ഉണ്ട്. പക്ഷെ ഒരു ബഹളവും ഇല്ല. ആയതിനാലായിരിക്കണം പോലീസ് ക്ലീറൻസ് ഉള്ള ആൾക്കാരെ മാത്രമേ അവിടുത്തേക്ക്‌ പോകാൻ അനുവദിക്കൂ.    സ്കൂട്ടർ ഓടിക്കുന്ന ധാരാളം സ്ത്രീകളും പെൺ കുട്ടികളും ഉണ്ട്. അവരെല്ലാം തന്നെ കേരളത്തിൽ വന്നു പഠിച്ചവരാണ് മിക്ക സ്ത്രീകളും ബിരുദം വരെയെങ്കിലും വിദ്യാഭ്യാസം ഉള്ളവർ. നല്ല പെരുമാറ്റം. വീടുകൾ തമ്മിൽ വേർതിരിക്കാൻ വേലി മതിൽ ഒന്നും ഇല്ല. ഞങ്ങൾ പഴം വാങ്ങാനായി കട തപ്പി കുറെ ദൂരം നടന്നു. വടക്കേ അറ്റത്തു ഒരുകടയിൽ പഴക്കുല തൂക്കി യിട്ടിരിക്കുന്നതു കണ്ടു അങ്ങോട്ട് കയറി. കടയുടെ വാതിൽ ചാരി വച്ചിട്ടുണ്ട്. ആളില്ല.കടക്കാരൻ ഒരു ആവശ്യത്തിന് പോയിരിക്കുകയാണ് പത്തു മിനിറ്റിനകം വരുംകുറച്ചു നേരം അവിടെനിന്നപ്പോൾ എതിർ വശത്തുനിന്നും ഒരാൾ പറഞ്ഞു. ഞങ്ങൾ കുറച്ചു ദൂരം കൂടെ നടന്നു തിരിച്ചു വരുമ്പോൾ വീണ്ടും കടയിൽ നോക്കി അപ്പോഴും അടഞ്ഞു തന്നെ കിടക്കുന്നു. ഞങ്ങൾ റൂമിലേക്ക് യാത്രയായി, വഴിയിൽ വച്ച് ഒരാൾ തന്റെ ഇരുചക്രം നിർത്തിപഴം കിട്ടിയോനേരത്തെ കണ്ട ചെറുപ്പക്കാരനാണ്.ഇല്ല, സാരമില്ലഎന്ന് ഞാൻ.ഏതു റിസോർട്ടിലാണ് താമസിക്കുന്നത് ഞാൻ കൊണ്ടുത്തരാംഞങ്ങൾ വാഗ്ദാനം സ്നേഹപൂർവ്വം നിരസിച്ചെങ്കിലും അവരുടെ മോനോഭാവത്തെ പ്രശംസിക്കാതെ വയ്യ. എയർപോർട്ട്, തെക്കു  മുതൽ ദ്വീപിന്റെ വടക്കു വരെ ഒരു വീതി കുറഞ്ഞ റോഡ് വടക്കു ഭാഗം കുറച്ചു വീതി കൂടിയ സ്ഥലം ആയതു കൊണ്ട് അവിടെ ഒരു വിലങ്ങനെ ഒരു റോഡ് പ്രധാന റോഡിനെ മുറിച്ചു കടന്നു പോകുന്നുണ്ട്. അവ രണ്ടും പോകുന്നത് രണ്ടു ഭാഗത്തുള്ള ഹാർബറിലേക്കാണ് അവിടെ ആണ് കപ്പലുകൾ അടുക്കുന്നത്. 

 

അടുത്തദിവസം ഞങ്ങൾ കടലിനടിയിലേക്കു മുങ്ങാം കുഴിയിട്ടു അടിത്തട്ടിലെ ജീവജാലങ്ങൾ, പവിഴപ്പുറ്റുകൾ വളർന്നു വരുന്ന ചെറിയ മരം പോലെ വിവിധ വർണങ്ങളിലുള്ള കടൽ ചേനകൾ മത്സ്യങ്ങൾ ഒരു മായാലോകം തന്നെ. ഒരു വലിയ അക്വാറിയ ത്തിനുള്ളിലൂടെ നീന്തി കാഴ്ച കാണുന്നത് എങ്ങനെയുണ്ടാവും. പ്രത്യേകം പരിശീലനം നേടിയ ആൾക്കാർ ഇപ്പോഴും നമ്മുടെ കൂടെ ഉണ്ടാവും പേടിക്കാനൊന്നും ഇല്ല. അന്ന് വൈകുന്നേരം ക്രിസ്തുമസ് രാത്രി ആണ് എല്ലാവർക്കും കേക്ക് ഒക്കെ തന്നു ഗംഭീരമായ ഡിന്നർ ഹോട്ടൽ ഒരുക്കിയിരുന്നു. പാട്ടും കടലിന്റെ പദസരബ്ദവും കേട്ട് ആസ്വദിച്ച് രാവേറെ കഴിഞ്ഞത് അറിഞ്ഞതേയില്ല. 

 

പിറ്റേദിവസം ഞങ്ങൾ തിണ്ണക്കര, സാൻഡ് ഐലൻഡ്, ബംഗാരം ബീച്ച് എന്നിവ കാണാൻ ചെറിയ ബോട്ടിൽ പോയി. കാറ്റിന് എതിരെ ആണ് പോകുന്നത് എന്ന് ബോട്ട് ഡ്രൈവർ പറഞ്ഞു. ബോട്ട് പലപ്പോഴും വലിയ തിരയിൽ പെട്ട് ഉയർന്നു പെട്ടെന്ന് പതിച്ചു കൊണ്ടിരുന്നത് ശരിക്കും ഭയപ്പാട് ഉണ്ടാക്കി. തിണ്ണക്കര ആൾപ്പാർപ്പ്‌ ഇല്ലാത്ത ഒരു ചെറു ദ്വീപ് ആണ് അതിന്റെ തീരത്തു എത്രദൂരം വേണമെങ്കിലും നടന്നു പോകാം. നീന്താം. അവിടേക്കുള്ള യാത്രക്കിടയിൽ സ്‌നോർക്കലിംഗ് എന്ന ഒരു വിനോദത്തിൽ ഏർപ്പെട്ടു. ഒരു കണ്ണട വച്ച് വായിലൂടെ കുഴൽ വഴി ശ്വാസം എടുത്തു തുടർച്ചയായി കടലിന്റെ അടിഭാഗം വീക്ഷിക്കാം. കൈയിൽ കരുതിയ ബിസ്ക്കറ്റ് തിന്നാൻ മീനുകൾ ധാരാളം വരും. 

തിന്നക്കരയിൽ നിന്നും ഞങ്ങൾ സാൻഡ് ബാങ്ക് കാണാൻ പോയി അവിടെ തൂക്കാം കുത്തനെയുളള കുന്നു ആണ് പക്ഷെ കുന്നു കടലിനടിയിലേക്കാണ് എന്ന് മാത്രം അതായതു ആഴം പെട്ടെന്ന് മുപ്പതു നാൽപ്പതു മീറ്റർ ആവും. സൂക്ഷിച്ചു നോക്കിയാൽ വലിയ മരം പോലെ പവിഴപ്പുറ്റുകൾ വളർന്നു നിൽക്കുന്നത് കാണാം. ഇവിടൊന്നും വലിയ തിരമാലകൾ ഇല്ല എന്നതു നല്ല കാര്യം തന്നെ . ഇതിനടുത്താണ് ബംഗാരം ദ്വീപ് അവിടെ പഞ്ചനക്ഷത്ര ഹോട്ടൽ ഉണ്ട് അവിടെ മദ്യ നിരോധനവും ഇല്ല. പ്രധാനമന്ത്രി വരുന്നത് കാരണം പൊതുജനങ്ങൾക്ക് ആ സമയം പ്രവേശനം ഉണ്ടായിരുന്നില്ല. ഞങ്ങൾ തിരിച്ചു ബോട്ടിൽ അഗത്തി യിലേക്കു തിരിച്ചു. വേലിയിറക്കം ആയതിനാലും കാറ്റു അനുകൂലമായതിനാലും വലിയ കുലുക്കമില്ലാതെ തീരത്തു അണഞ്ഞു.

 

അതിനിടെ ഭാര്യ ഒരു ചെറു ഹോട്ടൽ നടത്തുന്ന ബീവിയുമായി ചങ്ങാത്തിൽ ആയി. ബീവി കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ പഠിച്ചതാണത്രേ ബീവി വഴി ആണ് ദ്വീപിനെപ്പറ്റി നല്ല വിവരണം കിട്ടിയത്. എല്ലാദിവസവും വൈകീട്ട് ഞങ്ങൾ ബീവി യുടെ കടയിൽ പോയി ചായ, പഴം പൊരി അവിൽ മിൽക്ക് മുതലായവ കഴിക്കും. അവയുടെ പാചക വിധികൾ അവർ തമ്മിൽ സംസാരിക്കുന്നതും കേട്ടു . ഞാൻ രാവിലെ അടുത്ത റിസോർട്ടിൽ ചായകുടിക്കാൻ പോകും അതിരാവിലെ കടൽ കരയിൽ കടലിന്റെ മർമരവും കേട്ട് കസേരയിൽ അമർന്നിരുന്നു ചൂട് ചായ മോന്തി കുടിക്കാൻ..ഹാ ..ഒരു ഗംഭീര സുഖം  തന്നെ. 

 

ലക്ഷദ്വീപ് യാത്ര എന്തുകൊണ്ടും ആസ്വാദ്യം തന്നെ എന്ന് പറയാം 

 

Sunday, October 15, 2023

 രണ്ടാം വരവ് 


അണ്ഡകടാകത്തിന്റെ സൗന്ദര്യ റാണി   ആയ ഭൂമിയില്‍ സംഭവിക്കുന്നത് അങ്ങ് അറിയുന്നില്ലേ ദൈവം തമ്പുരാനെ.

ഉച്ചമയക്കം ഉണര്‍ന്നു കണ്ണുതിരുമ്മി പടച്ചോൻ  എഴുന്നേറ്റു അണ്ഡകടാക സൂപ്പർ വൈസർ മന്ത്രിയെ നോക്കി. ഉറങ്ങിയാലും ഉണർന്നാലും  എല്ലാം കാണുന്നവനാണ് ഈ ഞാൻ എന്ന ഗർവു കണ്ണിൽ ആവോളം നിറച്ച് തീർഷണമായി ഉഴിഞ്ഞു. എന്താ?



മന്ത്രി തിരുവടികൾ ഉച്ചത്തിൽ ഗദ്ഗദപ്പെട്ടു  “അല്ലാ, ഉലകത്തിൽ അങ്ങ് ചിലയിടത്തു വെള്ളപൊക്കം ഉണ്ടാക്കും അപ്പോൾ തന്നെ വേറൊരിടത്തു വരൾച്ചയും കൊടും ചൂടും ചിലയിടത്തു ചുഴലി കാറ്റു ചിലയിടത്തു കാട്ടു തീ ചിലയിടത്തു അഗ്നി പർവ്വത ഫയർ വർക്സ് ഇതെല്ലാം പോരാണ്ടു വർഷങ്ങൾ നീണ്ടു നിന്ന മഹാമാരി ഇത്രയെല്ലാം വാരി വിതറീട്ടും ഇവന്മാർ എന്തെ ഒന്നും പഠി ക്കാത്തതു”


നേരിട്ട് കൊണ്ടിരിക്കുന്ന കാലിക പ്രശ്നനങ്ങൾ മഹാമന്ത്രിയുടെ തല പുകക്കാൻ തുടങ്ങിയിട്ട് കുറേനാളായി ഒന്നിറക്കി വെക്കാൻ ദൈവം തിരുനടയിൽ എത്തിച്ചതാണ്. 


ദൈവം തന്റെ വികാര വിചാരങ്ങൾ  അമാത്യനോട് പറഞ്ഞു. ഒരു കൂടിയാലോചന വേണ്ടതിലേക്കു ഉപകാരപ്പെടും മഹാമാരി കൊടുത്തപ്പോൾ പഠിക്കും എന്ന് വിചാരിച്ചു നടന്നില്ലാ ഡോസ് കുറവാണെന്നു തോന്നുന്നു. ഇപ്പോ സ്ഥിതി പണ്ടത്തേതിലും കൂടുതലായി. ഒരാൾക്ക് ഒരാളെ വിശ്വാസമില്ലാതായി ആടിനെ പട്ടിയാക്കി പട്ടിയെ പശുവാക്കി ഇപ്പൊ ഏതു ഏതാ എന്ന് മാലോകർക്ക് നിശ്ചയമില്ല ഭക്ഷണത്തിലെല്ലാം മായം വർത്തകളികൾ പോലും മായം. 


നാട്ടുകാർ പ്രമാണിമാർക്കൊക്കെ അമ്പലം പണിയുന്ന തിരക്കിലാണത്രെ. ദൈവത്തിന്റെ അമ്പലവും പേരുമാറ്റി പ്രമാണിമാർ കൈയടക്കുമോ എന്തോ. എന്തിന്റെ പേരിലായാലും അടിപിടി കത്തികുത്തു തുടങ്ങിയ കലാപരിപാടികൾ സാധാരണമായിരിക്കുന്നു കുറെ ആൾകാർ ചത്തൊടുങ്ങും ഇവിടെ അണ്ഡകടാഹത്തിന്റെ പിന്നാമ്പുറം നിറയെ ഇത്തരം ചവർ കൊണ്ട് നിറഞ്ഞതു ദേവലോകത്തെ അലോസരപ്പെടുത്തുന്നതാണ്.


ആട്ടെ എന്തെങ്കിലും ചെയ്യണം എന്ന് ആത്മഗതപ്പെട്ടു നിന്തിരുവടികൾ നീട്ടി വീശി അങ്ങോട്ടും ഇങ്ങോട്ടും പലവട്ടം നടന്നു. ഒരു കച്ചിത്തുരുമ്പും കിട്ടുന്നില്ലല്ലോ.


വല്ല ചൊറിയൻ പണിയും ആയിരിക്കണം ഇവർക്ക് കൊടുക്കേണ്ടത് ഒരിക്കലും ഇവന്മാർ മറക്കാൻ പാടില്ല അമാത്യൻ ബോധിപ്പിച്ചു. 


നീ പറഞ്ഞതാ  ശരി…ചൊറിയട്ടങ്ങനെ ചൊറിയട്ടെ…ചൊറിയട്ടെ…ചൊറിയട്ടെ ദൈവം നൃത്തം ചവിട്ടി…മന്ത്രി പുംഗവൻ മേലോട്ട് നോക്കി അന്തംവിട്ടു 


ദൈവമേ …ഈ ദൈവത്തിനെന്തു പറ്റി….


മന്ത്രീ നീ  പറഞ്ഞത് ശരിയാണ് ഇവന്മാർ ഇനി നിർത്താതെ ചൊറിയണം..

ദൈവം തമ്പുരാൻ നാലും അല്ല അതിന്റെ കൂടെ വേറൊന്നും ചേർത്ത് മുറുക്കി കവിൾ മൊത്തം കൂത്തമ്പലത്തിലെ മിഴാവ് പോലെ വീർത്തു വന്നു മന്ത്രി പ്രവരൻ സ്വർണ കോളാമ്പി അവസരം പാഴാക്കാതെ തപ്പി. എന്നാൽ വേണ്ട എന്ന് ദൈവം ആംഗ്യം കാണിച്ചു. പിന്നെ കറങ്ങി തിരഞ്ഞു വന്ന ഭൂമിയെ നോക്കി അങ്ങോട്ട് ഒരു സകല ശക്തിയും ആവാഹിച്ചു നീട്ടി ഒരുതുപ്പൽ അങ്ങ് കാച്ചി. ആ തുപ്പൽ ഒരു തീയുടെ ചൂട് വമിക്കുന്ന ജ്വാല തന്നെ, സകലമാന വസ്തുക്കളും ദഹിപ്പിക്കാനുള്ള വകക്കുള്ളതാണ് അത്ര കണ്ടു ദേഷ്യം ദൈവത്തിന്റെ തിരു വദനത്തെ തീ കുന്ധം പോലെ ജ്വലിപ്പിച്ചു. 


നീ ഇനി അടുത്തൊന്നും ഭൂമിയിലോട്ടു പോവണ്ട അവിടുത്തെ സീൻ കണ്ടാൽ നീ തിരിച്ചു വരില്ല. സുന്ദരിമാരൊക്കെ ചൊറിയും നീ അതും നോക്കി വായും പൊളിച്ചു ഇരിക്കും. ഇവിടെ നൂറുകൂട്ടം പണി ഉണ്ട് . നീ മുനിയെ പറ്റിച്ച വേന്ദ്രനല്ലേ..ഞാൻ വേറൊരാളെ ഭൂമിനോക്കാൻ വിട്ടോളാം . 


ഒരുപറ്റം ചെറു ജീവികൾ പ്രത്യക്ഷ പ്പെട്ടു അവ പണി തുടങ്ങി. ആയിരം പതിനായിരമായി പെറ്റുപെരുകി. ആർക്കും ചൊറിയാതിരിക്കാനാവാത്ത വിധം ചൊറിച്ചിൽ പടർന്നു. വാർത്തകളിൽ മുഴുവൻ ചൊറിവ്യാധി തന്നെ. വാർത്ത വായനക്കാർ ചൊറി കൊണ്ട് സഹികെട്ടു പ്രേക്ഷകർ അവരുടെ നൃത്തം കൂടി കാണേണ്ടിവന്നു. പത്രമാധ്യമങ്ങൾ അച്ചടി നിർത്തേണ്ടിവന്നു. സോഷ്യൽ മീഡിയ എല്ലാം ചുരുക്കി. ടി വി യിൽ ആംഗ്യം കാട്ടി കൊണ്ടു അവതാരകർ ഒപ്പിക്കാൻ തുടങ്ങി. ആശയ വിനിമയത്തിന്   ഒറ്റ അക്ഷരം മുതലായ പുതിയ കണ്ടു പിടുത്തങ്ങൾ നടത്തി ഒരുവിധം പിടിച്ചു നിന്ന്.

 


നാട്ടുകാർ ചൊറികൊണ്ട് വസ്ത്രം വലിച്ചെറിഞ്ഞു നെട്ടോട്ടം പാഞ്ഞു. മുല്ലാക്കാന്റെ നീട്ടിവളർത്തിയ തൂവെള്ള പഞ്ഞി താടി യിൽ കൈ യിട്ട് ചൊറിയോടു ചൊറി കണ്ടുനിന്നവർക്കു ചിരി. താടി വലിച്ചു പറിച്ചു കളയാൻ തോന്നി. മുല്ലക്ക രക്ഷയില്ലാതെ താടി വടിച്ചു  കളഞ്ഞു കഷ്ടമായിപ്പോയി എന്ന് അപ്പോൾ നാട്ടുകാർ പറഞ്ഞു. സമാധാനിപ്പിക്കാൻ ഇപ്പൊ കണ്ടാൽ സിനിമാനടൻ മമ്മൂക്കാനെ പ്പോലുണ്ട് എന്ന് മറ്റുചിലർ പറഞ്ഞു. ഹെന്റെ ബീവിയും അങ്ങനെ പറഞ്ഞു ചൊറി കൊണ്ട് ഗുണ ഉണ്ടായീന്നു  എന്ന് മുല്ലക്ക. വെളിച്ചപ്പാട് ചൊറി കൊണ്ട് തുള്ളി ഓടിപ്പോയി കുളത്തിൽ ചാടി. മുല്ലാക്കാന്റെ ബീവി ചൊറികൊണ്ട് ബുർഖ വലിച്ചെറിഞ്ഞു ഓടി മുല്ലക്ക പുറകെ ഓടി. ഇവൾ എടങ്ങേറ് ആക്കിയല്ലോ എന്റെ പടച്ചോനെ..സിനിമ നടിക്ക് ചൊറി നടന് ചൊറി. ഒരു കിളവൻ ചോദിക്കുവാ ആനടിക്ക്  ചൊറി ഉണ്ടോ ഇല്ലാ ഈനടിക്കാ ചൊറി എന്ന് മറ്റൊരുത്തൻ. ആരൊക്കെയോ ഗൂഗിൾ അടിച്ചു നോക്കി ചൊറിക്ക് ചൊറി തന്നെ മരുന്ന്. . 


കരയിലെ ചൊറി വാർത്ത കടലിൽ പോയവരും അറിഞ്ഞു. ഇനി കരപറ്റിയിട്ടു കാര്യമില്ല എന്ന് മനസ്സിലാക്കി വിഷമിച്ചു. അപ്പോഴാ അരണ്ട വെളിച്ചത്തിൽ ആരോ നീന്തി വരുന്നു. വേണ്ട അടുപ്പിക്കേണ്ട ചൊറിയും കൊണ്ടായിരിക്കും വരവ്. “ഭായിയോം ബഹനോം രക്ഷിക്കൂ” ബംഗാളി ഭായി ആണെന്ന് തോന്നു ന്നു. 

“വേണ്ട ഇതിൽ ബീഫ് പൊറോട്ട കഴിക്കുന്നവർ ഹേ . നിങ്ങള്ക്ക് ശരിയാവില്ല ഹേ “ ബോട്ടിൽ നിന്നും വിളിച്ചു പറഞ്ഞു. “അതൊന്നും സാരമില്ലെന്നാ ഭായി പറയുന്നത് “  ഭാഷ മനസ്സിലാക്കിയ ഒരാൾ പറഞ്ഞു. “കയറ്റേണ്ട  വേഗം വിട്ടോ” ബോട്ട് ഭായിയെ വിട്ടു ഓടിച്ചു പോയി .



ഒരു ഒറ്റമൂലിയുണ്ട് കണിയാൻ കുഞ്ഞമ്പു അരുളിച്ചെയ്തു. എന്താ…ആൾക്കാർക്ക് ഇപ്പൊ കണിയാന്റെ ജോതിഷത്തിൽ അത്ര വിശ്വാസം ഇല്ല. എന്നാൽ ഇപ്പൊ എന്തും വിശ്വസിക്കാം എന്നായിരിക്കുന്നു. എന്നാലും ……ആൾക്കാർ പരിഹസിക്കാൻ തുടങ്ങിയപ്പോൾ കണിശൻ പറഞ്ഞു ഞാൻ കണിശം നിർത്തി…ഞാൻ പറയുന്നില്ല, ചൊറിഞ്ഞോ എനിക്ക് വേറെ പണിയുണ്ട്..കണിശന്മാർ പൊതുവെ വൈദ്യം കൂടി അറിയുന്നവരാണ് എന്ന് പഴമക്കാർ പറയാറുണ്ട്  അങ്ങനെ പരിഹസിക്കണ്ട ആരോ അപ്പോൾ അഭിപ്രായപ്പെട്ടു.  നിങ്ങൾ ചൊറിഞ്ഞോ ആമാശയത്തിൽ കൈയിട്ട് ചൊറിഞ്ഞോ.. കണിശൻ കുഞ്ഞമ്പു ദേഷ്യത്തിൽ നടന്നകന്നു . എന്നാൽ കണിശനെ തേടി ആകാശത്തു വിദേശ വിമാനങ്ങൾ പ്രത്യക്ഷപ്പെട്ടു ..ദാ  സായിപ്പ് കണിശനെ ഇപ്പ തട്ടിക്കൊണ്ടുപോവും പണ്ടത്തെ പ്രമാണങ്ങൾ സായിപ്പന്മാർ തട്ടിയതാ അവർ ഇപ്പൊ ഇങ്ങോട്ടു തട്ടുന്നത് എന്ന് സ്വാമി ആടലോടകം പറഞ്ഞു. 




കാപ്പിയാരും പോറ്റീം, മുല്ലാക്കയും കണിശന പോയി കാണാൻ തീരുമാനമായി. ഓന്റെ കാലില് വേണെങ്കി പിടിക്കാം ഈ തൊന്തരവ് ഒന്ന് മാറിയമതിയായിരുന്നു എല്ലാർക്കും അഭിപ്രായ വ്യത്യാസമില്ല. കണിസാ രക്ഷിക്കണം. നമ്മളും നിന്നെപ്പോലെ തന്നെ ഒരു പൂജയോ ഒരു ഉറുക്ക് കേട്ടോ വെഞ്ചേരിപ്പോ നടത്തി അങ്ങനെ കഴിയുന്നു. നമ്മൾ തമ്മിൽ പ്രശനമേയില്ല. മൈത്രി, ദോസ്തി അല്ലെ പോറ്റീ. പോറ്റീ തല ചൊരിഞ്ഞു ശരിവച്ചു. ഈ ബൂലോകം കഴിഞ്ഞാ നമ്മളും ഇല്ല കനിസാനും ഇല്ല അതോണ്ട് നീ ആ മരുന്ന് മാലോകർക്ക് കൊടുക്കണം. 


കണിശൻ മൂവരുടെയും ചെവിയിൽ പറഞ്ഞു ചൊറിക്ക് മരുന്നില്ല..

ഇല്ലാ…മൂവരും ഒരുമിച്ചു ഉറക്കെ നിലവിളിച്ചു..നീ അല്ലെ പറഞ്ഞത് ഒറ്റമൂലി ഉണ്ടെന്നു.


പേടിക്കേണ്ട കണിശൻ പറഞ്ഞു നിങ്ങൾ ആരും ചൊറി വന്നാൽ ചൊറിയാ തിരുന്ന  മതി തനിയെ നിന്നോളും. കണിശൻ വീണ്ടും അരുൾ ചെയ്തു ആരും ചൊറിഞ്ഞിട്ട് ഒന്നും നേടിയിട്ടില്ല  ചൊറിയൻ മറ്റുള്ളോരെ ചൊറിയും അവൻ തിരിച്ചു ചൊറിയും പിന്നെ ചൊറി പൊട്ടി പടരും. 


ആരും കണിശൻ പറഞ്ഞത് കേട്ടില്ല. ചിലർ മുരിക്കിൽ ഉരച്ചു ചൊറിഞ്ഞു മുരിക്കിന് ഇപ്പോൾ നല്ല വിലയാണ്. ഗവേഷണങ്ങൾ  ചൊറി കൊണ്ട് നേരെ നടത്താൻ പറ്റുന്നില്ല. 


വീണ്ടും കണിശൻ പറഞ്ഞു നിങ്ങൾ മൃഗങ്ങളെ നോക്കൂ അവർ പരസ്പരം ചൊറിയാതെ കലഹിക്കാതെ ജീവിക്കുന്നില്ലേ. ആര് കേൾക്കാൻ. 


Thursday, October 5, 2023

കനവുകൾ

 കനവുകൾ 


കനവുകൾ 


ഒക്ടോബർ  05 2023 


ഇന്ന് എന്നത്തേയും പോലെ ഒരു ദിവസമായില്ല ഭാഗ്യം. ഞാൻ എത്രനാളായി എന്തെങ്കിലും

ഇതിൽ എഴുതിയിട്ട്, മടി തന്നെ കാര്യം. ഞാൻ അതിന്റെ കാരണത്തിലേക്കു കടക്കാൻ

നോക്കി. യഥാർത്ഥത്തിൽ അതിന്റെ ഉത്തരം ഏതോ അസ്ഥിവാരത്തിൻ മറവിൽ

ഒളിച്ചിരിപ്പുണ്ട്. എപ്പോഴെങ്കിലും പുറത്തു വരുമായിരിക്കും. ഇതാ ഇതെഴുതുമ്പോഴും

ആ മടി എന്നെ കീഴ്‌പ്പെടുത്തുവാൻ ശ്രമിക്കുന്നുണ്ട്. ഉച്ച ഉറക്കത്തിന്റെ ആലസ്യത്തിൽ

എഴുന്നേറ്റു പ്രജ്ഞ യുടെ ലോകത്തിൽ എത്തിയാലുടൻ തുടങ്ങും എന്തിന് എഴുന്നേറ്റു,

എന്ത് ചെയ്യാൻ, വ്യർത്ഥമായ ജീവിതം, തുടങ്ങിയ ചിന്തകൾ ഇഴഞ്ഞിഴഞ്ഞു സിരകളെ

വരിഞ്ഞു കെട്ടി നൊമ്പരപ്പെടുത്തുന്നു. ജോലിയിൽ നിന്നും വിരമിച്ചവരുടെ പ്രശ്നമായി

എല്ലാവരും പറയുമായിരിക്കും. ജോലി, വിരമിക്കൽ, ഈ ചിന്ത ഒഴിവാക്കാൻ പറ്റിയാൽ

ചിലപ്പോൾ ഈ സന്നിഗ്‌നവസ്ഥ തരണം ചെയ്യാൻ പറ്റിയേക്കാം. പക്ഷെ എങ്ങനെ. ആരോട്

പറയും, ആർക്കു നേരമുണ്ട്, ഈ വരട്ടു ചിന്തകൾ കേൾക്കാൻ. അങ്ങനെ ഇരിക്കുമ്പോൾ

ആണ് അവൻ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് ഒരു ചെറു വണ്ട് അവൻ മണ്ണ് തുപ്പൽ

കൊണ്ട് നനച്ചു ഉരുളകളാക്കി തള്ളി നീക്കുകയാണ് ഉരുട്ടുന്നതിനിടെ ആ

ഗോളത്തിന്റെ വലുപ്പവും കൂടി വരുന്നുണ്ട്. ഈ ചെറു ജീവി ഭാരിച്ച ഒരു പ്രവൃത്തി

ആത്മാർഥമായി ചെയ്തുകൊണ്ടിരിക്കുന്നു. ഉറുമ്പുകൾ അവരുടെ കഴിവ് ഉപയോഗിച്ച്

ഭക്ഷണ സാധനങ്ങൾ സമാഹരിക്കുന്നു. കിളികൾ ഓരോ കാര്യം ചെയ്‌യുന്നു, ആരും

വെറുതെ ഇരിക്കുന്നില്ല. അണ്ണാൻ തേൻ ഊറ്റുന്നു. അതെ എല്ലാവരും ഓരോന്ന് ചെയ്യുന്നു.

ആ ബോധമാണ് ഇന്ന് എന്നെ ഈ ചെറു എഴുത്തിനു പ്രേരിപ്പിച്ചത്. എന്തെങ്കിലും

ചെയ്യുക എപ്പോഴെങ്കിലും പ്രധാനമായ ചിലതു ചെയ്യാൻ അവസരമുണ്ടായി വന്നേക്കാം

അപ്പോൾ നാം തയ്യാറായി നില്ക്കാൻ, തുരുമ്പെടുത്തു പോവാതിരിക്കാൻ എന്തെങ്കിലും

ചെയ്യുക.



Tuesday, October 3, 2023

 മത്തായി പുത്രി ഷെറിന്റെ മനഃസ്സമ്മതം ..ഒന്നാം ദിവസം …


ബഹുമാനപ്പെട്ട, അല്ലെങ്കിൽ വേണ്ട എത്രയും സ്നേഹം നിറഞ്ഞ പ്രിയപ്പെട്ട മത്തായി നേരത്തെ തന്നെ മകളുടെ Betrothal  ചടങ്ങിന് ക്ഷണിച്ച കാരണം കോട്ടയത്തേക്ക് ട്രെയിനിൽ, കേരള എക്സ്പ്രസ്സ് ഇൽ ബുക്ക് 18 ഫെബ്രുവരി, ബുക്ക് ചെയ്തു. ഒരുമണിക്കൂർ നേരത്തെ സ്റ്റേഷനിൽ എത്തി. പ്രിയ സതീർത്ഥരെ കാണാനുള്ള ആകാംഷയാണ് കാരണം എന്ന് പ്രത്യേകം പറയേണ്ടല്ലോ. ഭരണങ്ങാനത്തെ തണുപ്പ് കാലാവസ്ഥ മനസ്സിൽ വിചാരിച്ചു ചൂടുള്ള കംപാർട്മെന്റിൽ കംഫർട് ആയി യാത്ര. കൂടെ യാത്ര ക്കാരെല്ലാം അവരവരുടെ മൊബൈലിൽ മുഖം പൂഴ്ത്തി വിരൽ കൊണ്ട് തലങ്ങും വിലങ്ങും  മാന്തി കൊണ്ടിരുന്നു. ഭാഗ്യം, ഈ മൊബൈലിനു കൈയും കാലും ഇല്ലാത്തത്, ഉണ്ടായിരുന്നെകിൽ അത് ഇവന്മാരെ ശരിക്കും പെരുമാറിയേനെ. അതോ മൊബൈൽ കണ്ടുപിടിച്ച പഹയൻ ഒരു ചൊറിയൻ ആയിരുന്നോ. ഞാൻ ഏതായാലും ചൊറിഞ്ഞു നോക്കുന്നില്ല. എന്റെ അടുത്തിരുന്നത്  ചെറുപ്പക്കാരായ ഒരച്ഛനും അമ്മയും കുട്ടിയും ആയിരുന്നു. മാതാപിതാക്കൾ ഇരിപ്പുറപ്പിച്ചയുടൻ മൊബൈലിൽ മുഴുകി. കൊച്ചു പയ്യൻ കൂട്ടിലിട്ട വെരുകിനെ പ്പോലെ അക്ഷമനായി ഇടക്കിക്കിടെ അമ്മയെ ശല്യം ചെയ്‌തു കൊണ്ടിരുന്നു. ഒന്നും ഏശാത്തപ്പോൾ അവൻ എന്റെ ബുക്കിലേക്ക് എത്തി നോക്കി എ,ബി സി ഡി വായിക്കാൻ തുടങ്ങി. ഞാൻ ചോദിച്ചു “മോൻ lkg ആണോ?” “അല്ല, first സ്റ്റാൻഡേർഡ് എ” “OK, എങ്ങോട്ടാ?” കുറ്റിയും പറിച്ചിട്ടു എന്നു മനസ്സിൽ പറഞ്ഞു. “പാലക്കാട്ട്”. “ഓഹോ അപ്പോൾ മലമ്പുഴ കാണാൻ പോവുന്നുണ്ടോ?” ഉത്തരം ഞാൻ അല്ലല്ലോ പറയേണ്ടത് എന്ന മുഖ ഭാവത്തോടെ “അറിയില്ല” എന്ന് പറഞ്ഞു അച്ഛനെ നോക്കി.അദ്ദേഹം ഒന്നും അറിയുന്നേയില്ല. “മലമ്പുഴയിൽ പോയാൽ ഡാം കാണാം”. ഞാൻ അവനെ സന്തോഷിപ്പിക്കാൻ പറഞ്ഞു. “ഡാം? അതെന്താ “. ഞാൻ എന്ന എഞ്ചിനീയർ ഉഷാറായി ഡാം എന്നാൽ എന്ത്, അതിന്റെ ആവശ്യകത, കൺസ്ട്രക്ഷൻ, പവർ ജിൻേറഷൻ എല്ലാം പറഞ്ഞു കൊടുത്തു.സപ്ലി ആവാത്ത രീതിയിൽ പഠിപ്പിച്ചു വിട്ടു….ഏതായാലും കോട്ടയം എത്തി. ഒരു ചായയും യൂണിവേഴ്സൽ സ്നാക് ആയ പഴം പൊരിയും ശാപ്പിട്ടു. ചിറിയും തുടച്ചു യാത്രാ ദൗത്യം വെയ്റ്റർ മുമ്പിൽ അവതരിപ്പിച്ചു. ഓട്ടോ പിടിക്കാനോ “വേണ്ട..നടന്നാൽ മതി” രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും. തിരുവനന്തപുരം ഭാഷയിൽ പറഞ്ഞാൽ ടാക്കണേ ഒരു ബസ്സിൽ കേറി ksrtc ബസ്റ്റാന്റിൽ ഇറങ്ങി. കണ്ടക്ടറുടെ ഉപദേശ പ്രകാരം പാലാ ബസിൽ കേറി. ഞാനും ഡ്രൈവറും കണ്ടക്ടറും കൂടാതെ വേറെ ഒരു നാലു പേരും. KSRTC ജീവനക്കാരുടെ ദയനീയ അവസ്ഥയെ ക്കുറിച്ചു പാലാ എത്തുന്നത് വരെ കണ്ടക്ടർ പറഞ്ഞു കൊണ്ടേ യിരുന്നു. ഒരു വീഗാലാൻഡ് റോളർ കോസ്റ്റർ യാത്ര പോലുണ്ടായിരുന്നു ksrtc യാത്ര. ശമ്പളം കിട്ടാഞ്ഞത് കൊണ്ടായിരിക്കും അരിശം മുഴുവൻ സ്റ്ററിങ്ങിനോട് കാണിക്കുന്നതു എന്ന് മനസ്സിൽ ചിന്തിച്ചു. എന്നാൽ കണ്ടക്ടർ അങ്ങനെ അല്ല. വളയം പിടിക്കാത്ത കൊണ്ടായിരിക്കണം.

ഇത്രയും മുഷിയാതെ കേട്ടത് കൊണ്ടായിരിക്കണം അയാൾ ഭരണങ്ങാനത്തെ ക്കുള്ള ബസ് കാണിച്ചുതന്നു. “എല്ലാം ശരിയാവും” എന്ന് പറയാതെ പിന്നെ കാണാം എന്ന് പറഞ്ഞു അടുത്ത ബസിൽ കേറി ഭരണങ്ങാനം ഇറങ്ങി. എല്ലാസമയവും ഗൂഗിൾ ദേവൻ സഹായം ഉണ്ടാവും എന്ന over confidence കൊണ്ട് മത്തായി യെ ഉപദ്രവിക്കണ്ട എന്ന് വിചാരിച്ചു ധൈര്യ പൂർവം ഒരു ഔട്ടോ ക്കാരനെ വിളിച്ചു ഹോശാന കുന്നിലേക്കു പുറപ്പെട്ടു. അവിടെ compound ഉള്ളിൽ കേറി കുറെ ചെറിയ ബിഎൽഡിങ്‌സ് അവിടവിടെ. പെൺ കുട്ടികൾ ഷട്ടിൽ കളിക്കുന്നടുത്തു എത്തിയപ്പോൾ ഓട്ടോ ഇൽ നിന്നും ഇറങ്ങി. ഒരു കൊച്ചിന്റെ അടുത്ത് ഇവിടെ മത്തായി യൂടെ മകളുടെ ബെട്രോതിൽ ഫങ്ക്ഷന് വന്നവർ എവിടെയാ താമസിക്കുന്നത്? 


എല്ലാവരുടെയും മുഖത്ത് ചോദ്യം മനസ്സിലാവാത്ത യൂണിവേഴ്സിറ്റി ചോദ്യ  പേപ്പർ കണ്ടപോലെ.. ഏതു മത്തായി?...ബൈബിൾ വായിച്ചിട്ടില്ലേ എന്ന് ചോദിച്ചില്ല.. NSS ഇലെ എന്റെ ഫ്രണ്ട് എന്ന് പറഞ്ഞാൽ ഇവർക്ക് മനസ്സിലാവില്ല..ഓഫീസ എവിടെ യാണെന്ന് ചോദിച്ചു…ഉത്തരം അവിടെ ഒരു പാലിയേറ്റീവ് കെയർ ഉണ്ട് അവിടെ ചോദിക്കൂ..മത്തായി നമ്മളെ പാലിയേറ്റീവ് കെയർ ഇൽ ആക്കാനുള്ള പരിപാടി ആണോ എന്ന് മത്തായി ആയതു കൊണ്ട് ശങ്കിച്ചില്ല… .അവിടെ പ്പോയി കാര്യം നടന്നില്ല..

രണ്ടും കൽപ്പിച്ചു മത്തായി യെ തന്നെ കൂപ്പിടാൻ തീരുമാനിച്ചു വിളിച്ചു..യാതൊരു തിരക്കും കാണിക്കാതെ മത്തായി കെയർ ടേക്കറുടെ നമ്പറും ചെങ്ങായിയെ വിളിച്ചു കാര്യവും പറഞ്ഞു. റോഷൻ അതാണ് കെയർ ടേക്കറുടെ പേര്. പേര് പോലെ ആൾ രോഷാകുലനാണൊന്നും അല്ല. മത്തായിയെ പ്പോലെ തന്നെ. പഞ്ച പാവം…”സാറിന് മുകളിൽ വേണോ താഴെ വേണോ..” റൂമിന്റെ ലൊക്കേഷന്റെ കാര്യമാ റോഷൻ ചോദിക്കുന്നത്. നമ്മൾ ആദ്യം മുകളിലോട്ടു വിടും അത് താഴെ പിന്നെ എത്തും അതാ പതിവ്. അതുകൊണ്ടു മുകളിൽ മതി…എസി വേണോ നോൺ എസി വേണോ..മോളിൽ എന്താനുള്ളത് “എസി “ റോഷൻ…മതി..ഇനി സിംഗിൾ വേണോ ഡബിൾ വേണോ എന്ന് ചോദിക്കും എന്ന് വിചാരിച്ചെങ്കിലും അതുണ്ടായില്ല.. 


അങ്ങനെ ഒരു പുണ്യ പുരാതന കുറ്റം പറയരുതല്ലോ നല്ല ആന്റിക്ക് ലുക്ക് ഉള്ള സുഖമുള്ള എ സി ഉണ്ടെകിലും ആവശ്യമില്ല എന്ന് കെയർ ടേക്കർ പറഞ്ഞിട്ടുണ്ട്..അതുകൊണ്ടു എ സി ഇടാതെ നോക്കി കുഴപ്പമില്ല..നമ്മുടെ മത്തായി ആൾ കറന്റ് മത്തായി ആണല്ലോ അധികം ഉപയോഗിക്കാതെ നോക്കണമല്ലോ…


അതാ മുറ്റൊത്തൊരു മൈന…അല്ല ഒരു തൊപ്പി ക്കാരൻ…പുറകിൽ നിൽക്കുന്ന എന്നെ ഫോണിൽ വിളിക്കുന്നു…ആര്…ബാരെ…പാച്ചൻ ബാരെ …ഓൻ സെറ്റപ്പ് കോട്ടയത്താക്കി…ഷട്ടിൽ കോർട്ടിന്റെ അടുത്ത് ചുറ്റി പ്പറ്റി……അങ്ങനെ..


“എന്തിഷ്ട ആരേം കാണാനില്ലല്ലോ?”


“നീ ഏതു റൂമാ…” ഞാൻ കോട്ടയത്ത് ഒന്ന് ഒപ്പിച്ചിട്ടുണ്ട് നാളെ അവിടെ ഒരു പരിപാടി ഉണ്ട്. അപ്പൊ ഊണിവിടെയും ഉറക്കം അവിടെയും ഓക്കേ അല്ലേലും മൾട്ടി ടാസ്ക് ആണല്ലോ ചെങ്ങായിയുടെ പരിപാടി..കുറച്ചു’കഴിഞ്ഞപ്പോൾ അനീഷ് വന്നു ഞങ്ങൾ ഹോസ്റ്റലിൽ റൂം മേറ്റ്സ് ആയിരുന്നു. അതുകൊണ്ടു രണ്ടാൾക്കും സന്തോഷമായി റൂം ഷെയർ ചെയ്യാൻ.


അടുത്തുള്ള ചായക്കടയിൽ നിന്നും ചായയും, ചായ് പേ ചർച്ച യിൽ നിർമിതബുദ്ധി ധാരാളം കേറിവന്നു…ഞാൻ സംസാരിക്കുന്നതും മനസ്സിൽ വിചാരിക്കുന്നതും ഫോർ എക്സാമ്പിൾ അണ്ടർ വെയർ എടുത്തിട്ടുണ്ടോ എന്ന് മനസ്സിൽ ചിന്തിച്ചു എന്നിരിക്കട്ടെ ദാ…മെസ്സേജ്…ബൈ ഒന്നു ഗെറ്റ് രണ്ടു ..എല്ലാരും കാൺകെ ഡിസ്പ്ലേ സ്‌ക്രീനിൽ…എന്തെര് പാപമാ ഞാൻ ചെയ്തത്..ഇവൻ ഇങ്ങനെ ഓവർസ്മാർട് ആയാൽ…

ഞങ്ങൾ പാച്ചന്റെ ഇന്നോവയിൽ മത്തായി ഭവനം ലക്ഷ്യമാക്കി വിട്ടു. അവിടെ മത്തായിയും നല്ല പാതി യും മക്കളും ഉണ്ടായിരുന്നു.സ്വീകരിക്കാൻ. ആൾക്കാർ ജപ്പാൻ കുടി വെള്ളം പോലെ ഉറ്റു യൂറ്റായി വരാൻ തുടങ്ങുന്നതേ ഉള്ളൂ ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ ഫുൾ ഫ്‌ലോ ആയി. 


വച്ച് താമസിപ്പിക്കണ്ട എന്ന് കരുതി മത്തായി ഞങ്ങളെ മുകളിലോട്ടു വിട്ടു. അവിടെ വിശാലമായ സൗകര്യങ്ങൾ നല്ലവനായ മത്തായി ഒരുക്കിയിരുന്നു. KD പാട്ടുമായി അരങ്ങു ഉണർത്തി. നാടൻ പാട്ടു രണ്ടു വീശി. പോൾ സിഡി കാര്യമായി തന്നെ ആണ് ഇറങ്ങിയത്. മത്തായിയെ വിശ്വാസമില്ലാത്തതു കൊണ്ടൊന്നുമല്ല eOne  സ്റ്റാൻഡേർഡ് കീപ് ചെയ്യാൻ വേണ്ടത്ര പാനീയവും അതിനുവേണ്ട touchings എല്ലാം കൊണ്ടാണ് വരവ്. ഇദ്ദേഹത്തെ കോളേജ് കഴിഞ്ഞു ഇപ്പോഴാണ് കാണുന്നതെന്ന് തോന്നുന്നു. വലിയ മാറ്റമൊന്നുമില്ല. പെരുത്ത് സന്തോഷമായി എന്ന് പറയേണ്ടല്ലോ. 

ആരെയും ഭാവ ഗായകനാക്കും നമ്മുടെ KD പാച്ചൻ കുത്തു (ഇതെല്ലം കൂട്ടുകാരുടെ ഇരട്ടപ്പേരാണ്, ഇനി അവർക്കു അവരുടെ പേരുതന്നെ അറിയുമോ എന്തോ എന്ന് സംശയിക്കാറും ഉണ്ട്) വായ തുറക്കാൻ പറ്റുന്ന എല്ലാരും സംഘഗാനമായും അല്ലാതെയും പാട്ടു പാടി തകർത്തു. ഇത്രയും ആയപ്പോൾ അതാ ഒരുസംഘം കയറും പൊട്ടിച്ചു വരുന്നു മത്തായി വയനാട്ടിൽ നിന്നും കൊണ്ടുവന്ന സുഹൃത് സംഘം. ഹാർദമായി സ്വാഗതം ചെയ്തു രണ്ടു സംഘങ്ങളും സംഗമിച്ചു ജോയിന്റ് ഓർക്കസ്ട്ര തന്നെ നടന്നു. പിന്നെ പുറത്തേക്കെഴുന്നള്ളത്തു. താഴെ മുറ്റത്തു KD പുതിയ നാടൻ പുറത്തെടുത്തു കുടുംബക്കാരും വന്ദ്യ വയോധികരും ഉത്തേചിതരായി നൃത്തം വച്ച്. 


മത്തായി യുടെ ആതിഥേയം ഗംഭീരം ആയി അടുത്ത ദിവസത്തെ ഒരുക്കത്തുനായി പിരിഞ്ഞു.