Sunday, April 16, 2023

 

തറവാട്ടിലെ ഏതാനും തെയ്യങ്ങൾ 

 

കണ്ണൂരിൽ മിക്കവാറും വലിയ തറവാടുകളിൽ, വീടിനോടു അനുബന്ധിച്ചു ഒരു കാവ് ഉണ്ടാവും..കാവും അമ്പലവും തമ്മിൽ വ്യത്യാസമുണ്ട്. പ്രധാനമായും കാവുകളിൽ നിത്യ പൂജകൾ ഉണ്ടാവില്ല എന്നാൽ എല്ലാദിവസവും പണ്ടുകാലങ്ങളിൽ വൈകുന്നേരം വിളക്ക് തെളിയിക്കും. രാത്രി കാലങ്ങളിൽ വഴിയാത്രക്കാർക്ക് ഈ ഇത്തിരി വെട്ടം തുണയാകാറുണ്ട്. കാവിനോട് അനുബന്ധിച്ചു ചെറുതും വലുതുമായ ഒരു  കാടു സംരക്ഷിച്ചു പോന്നിരുന്നു. ഈ കാവുകൾ നാട്ടിന് കുളിർമയും പരിസ്ഥിതി സൗഹൃദവുമാണെന്നു പറയേണ്ടല്ലോ. കാവുകൾക്കു വിശാലമായ മുറ്റവും ഉണ്ടാവും. അവിടെവെച്ചാണ് തെയ്യങ്ങൾ കെട്ടി ആടുന്നത്. 

 

തെയ്യങ്ങൾ, ആൺ തെയ്യവും പെൺ തെയ്യവും ഉണ്ട്. മുത്തപ്പൻ, കുട്ടിച്ചാത്തൻ, വിഷ്ണുമൂർത്തി, കതിർവർണൂർ വീരൻ മുതലായ ആൺ തെയ്യങ്ങൾ. ഇവ വിഷ്ണു വിന്റേയും ശിവന്റെയും അവതാരങ്ങൾ ആയിട്ടാണ് കരുതുന്നത്. മിക്ക തെയ്യങ്ങൾക്കും ഓരോരോ ഐതിഹ്യങ്ങൾ ഉണ്ട്. ആ ഐതിഹ്യങ്ങൾ  മിക്കവാറും കീഴാള ജാതിയിൽ പെട്ടവരെ ചതിച്ചു കൊന്നിട്ടുള്ളതായിരിക്കും പിന്നീട് മരിച്ചവർ മൂർത്തികളായി അവതരിക്കുകയാണ്. പെൺ തെയ്യങ്ങളും അങ്ങനെതന്നെ. വലിയ തമ്പുരാട്ടി, ഉച്ചിട്ട, പൈഞ്ചുരുളി, ഭദ്രകാളി തുടങ്ങി തെയ്യങ്ങൾ വലിയ ശക്തി യുള്ള താനെന്നാണ് കരുതുന്നത്. 

 

 

കുട്ടിച്ചാത്തൻ                                             കുട്ടിച്ചാത്തൻ തോറ്റം  







പൊട്ടൻ തെയ്യത്തിനു വേറെത്തന്നെ പ്രത്യേകത ഉണ്ട്. ശങ്കരാചാര്യർ സർവജ്ഞപീഠം  കയറി വിജയശ്രീ ലാളിതനായി തിരിച്ചു വരുമ്പോൾ മേലാസകലം ചെളിയുമായി ഒരു കീഴ്‌ജാതി ക്കാരൻ കർഷകൻ വഴിയിൽ 



 

ഭഗവതി  10 അടി പൊക്കമുള്ള മുടി 

 

 

ചാമുണ്ടി 

 

 

പൊട്ടൻ തെയ്യം 

 

ഉച്ചിട്ട അപൂർവം കെട്ടിയാടുന്ന തെയ്യം 




വരമ്പത്തു നിൽക്കുന്നു. ശങ്കരാചാര്യർ വഴിമാറാൻ പറഞ്ഞു. വഴിമാറാൻ താങ്കൾ ആരാണ് എന്ന് പണിക്കാരൻ. താഴ്ന്ന ജാതിയിൽ പെട്ട ഒരാൾക്ക് തന്നെ പറ്റി അറിയാത്തത് വലിയ തെറ്റൊന്നു മല്ലല്ലോ. ആചാര്യർ ആരാണെന്നു പറഞ്ഞു. സർവജ്ഞപീഠം കയറിയ ആളാണെന്നും ആയതിനാൽ വഴിമാറി തരണമെന്നും പറഞ്ഞു. 

 

അപ്പോൾ കൃഷിക്കാരൻ ഞാനും ഒട്ടും മോശമില്ലാത്ത ആളാണെന്നു പറഞ്ഞു തുടങ്ങുന്ന തോറ്റം (തെയ്യത്തിനു കോലം കിട്ടുന്നതിന് മുന്നെ  ഐതിഹ്യങ്ങൾ പാട്ടുരൂപത്തിൽ പാടിഅവതരിപ്പിക്കുന്നത്)   പാട്ടു ഏറെ പ്രശസ്തമാണ്. എന്റെ ശരീരത്തിലും നിന്റെ ശരീരത്തിലും ഓടുന്ന രക്തത്തിനു നിറവ്യത്യാസമില്ല. ഞാൻ ശരീരത്തിൽ ചെളി തേക്കുന്നത് മണക്കാനല്ല പിന്നെ നാട്ടുകാർക്ക് വിശപ്പടക്കാനാണ്…ഇത്രയും ആയപ്പോൾ ആചാര്യർക്കു സർവജ്ഞപീഠം കയറിയ ആളാണെങ്കിലും ഇനിയും പഠിക്കാനുണ്ട് എന്ന് മനസ്സിലായി. മുന്നിൽ നിൽക്കുന്ന ആൾ സാധാരണ ക്കാരനല്ല ഭഗവാൻ ശിവൻ തന്നെ യാണെന്നും മനസ്സിൽ തെളിഞ്ഞു. 

 

തെയ്യങ്ങൾ  മലയൻ, വണ്ണാൻ തുടങ്ങി കീഴാള സമുദായക്കാരാണ് കെട്ടിയാടുക. രാജാവ് തൊട്ട് എല്ലാ സവർണരും തെയ്യത്തെ വണങ്ങുന്നത് എല്ലാ വിഭാഗങ്ങളും ഒന്നാണെന്ന് ഉള്ള ബോധ്യം ഉണ്ടാവാൻ സാധിക്കു മാറാവൻ കഴിഞ്ഞെങ്കിൽ നന്നായേനെ.


No comments:

Post a Comment