Sunday, July 30, 2023

എന്റെ ചാർധാം യാത്ര 


ഹിമാലയം കാണുക എന്നത് എന്നും മനുഷ്യന്റെ പ്രത്യേകിച്ച് ഭാരതീയരുടെ ആത്മ സാക്ഷത്കാരമാണ്. ഇത്രയധികം ആഗ്രഹിച്ചു സാധിക്കുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. ഹിമവാനെ അങ്ങനെ നോക്കി യിരുന്നു പോവും എന്ന് പറഞ്ഞാൽ അതിശയമല്ല.  


അസ്തിത്വരസ്യാം ദിശി ദേവതാത്മാ 

ഹിമാലയോ നാമ നാഗാധിരാജാ:പൂർവാപരഃ 

തോയ നിഥിവിഗാഹ്യ : സ്ഥിതഃ 

പൃഥിവഃ   ഇവ മാനദണ്ഡ: 


(മലയാളം ടൈപ്പ് ചെയ്യുമ്പോൾ തെറ്റ് വരുന്നു) 


എന്ന് കാളിദാസൻ കുമാരസംഭവത്തിൽ വിവരിച്ച ഹിമവാനെ ആണല്ലോ കണ്ടത് എന്ന് മനസ്സിനെ ബോധിപ്പിച്ചു. ഹിമവാൻ ഈ ഭൂമിയെ അളക്കാനുള്ള അളവ് കോലായി കിഴക്കുനിന്നും പടിഞ്ഞാറോട്ടു  നീണ്ടു നിവർന്ന്  അങ്ങനെ തൂവെള്ള നിറത്തിൽ കിടക്കുകയാണ്. 


ഞങ്ങൾ 27 പേർ മെയ്‌മാസം 20 നു പുലർച്ചെ തിരുവനന്തപുരത്തു നിന്നും ഡൽഹി ക്കു തിരിച്ചു സൂര്യ ടൂർസ് ആൻഡ് ട്രാവെൽസ് ആണ് യാത്ര സംഘടിപ്പിച്ചത് അതിൽ പകുതി പേരും മധ്യ വയസ്സ് കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരും ആണ്. തിരുവനന്തപുരത്തെ ആവി പറക്കുന്ന ചൂടിൽ നിന്നും ചൂളയുടെ ചൂടുള്ള ഡൽഹിയിൽ ഇറങ്ങി. ഡൽഹിയിൽ നിന്നും ഹരിദ്വാറിലേക്കാണ് പോയത് ബസ്സിൽ. അവിടെ ഹർകി പുടി എന്ന സ്ഥലത്തു ഗംഗാ ആരതി കണ്ടു. ധാരാളം ആൾക്കാർ ഗംഗയുടെ ശുചീകരണത്തിന് വേണ്ടി പ്രതിജ്ഞ ചൊല്ലി അത് ഒരു നല്ല കാര്യമായി തോന്നി. ഗംഗ ഇവിടെ അത്ര മലിനമല്ല എന്ന് പറയേണ്ടിയിരിക്കുന്നു. എന്നിരുന്നാലും നായയുടെ വാൽ പന്തീരാണ്ടു ഓട ക്കുഴലിലിട്ടാലും വളഞ്ഞു തന്നെ കിടക്കും എന്ന് പറഞ്ഞപോലെ ആൾക്കാർ മാലിന്യം ഗംഗയിലേക്കു തന്നെ വലിച്ചെറിയുന്നതും കാണാം. അന്ന് രാത്രി അവിടുത്തെ ഒരു ഹോട്ടലിൽ തങ്ങി. രാവിലെ ഹരിദ്വാറിനു ചുറ്റുമുള്ള ചില പ്രധാന ആശ്രമങ്ങൾ സന്ദർശിച്ചു. ഒരു ഗൈഡിനെയും ഏർപ്പാടാക്കിയിരുന്നു. അദ്ദേഹം ഈഭൂഭാഗം ആദി ശങ്കരന്റെ പാദസ്പർശം കൊണ്ട് പുണ്യമായതാണ് എന്ന് പറഞ്ഞപ്പോൾ അഭിമാനം തോന്നി. എന്നാൽ പിന്നീട് ഉണ്ടായ സംസാരങ്ങൾ അലോസരപ്പെടുത്തുന്നതായിരുന്നു. ഇപ്പോൾ കേരളത്തിൽ ഹിന്ദുക്കൾ എത്ര ശതമാനം വരും എന്നായി. ആരോ പറഞ്ഞു 54 % എന്ന്. കേരള സ്റ്റോറിൽ ഇതിന്റെ കാരണം ഉണ്ടത്രേ. നമ്മുടെ കൂട്ടത്തിൽ ഉള്ള എല്ലാവരും അത് ശരിവെക്കുന്ന രീതിയിൽ തലയാട്ടി. എന്നാൽ ഉത്തരം പതിറ്റാണ്ടു കൾ ക്കു മുമ്പ് മഹാനായ സ്വാമി വിവേകാനന്ദൻ നൽകിയിട്ടുണ്ട് കേരളം ഒരു ഭ്രാന്താലയം ആണ് എന്നത്. ആ ഉത്തരം ഇദ്ദേഹവും മറ്റും അംഗീകരിക്കില്ല എന്നറിയാം എന്നത് കൊണ്ട് പ്രതികരിച്ചില്ല. കേവലം മൂന്നു മതം മാറ്റമാണ് ആ ചിത്രത്തിൽ പറഞ്ഞത് അതായതു കേരളത്തിൽ ഒരുദിവസം റോഡ് അപകടങ്ങളിൽ പൊലിയുന്ന ജീവനുകൾ ഇതിലും കൂടുതൽ ആണ് . ഇത്തരം ചിന്തകൾ എന്റെ യാത്രയുടെ സുഖത്തെ ഭംഗപ്പെടുത്തി.

എന്നാൽ ഈ പരിസരം ദേവ ഭൂമി എന്നാണ് അറിയപ്പെടുന്നത് നൂറു ശതമാനവും ഹിന്ദുക്കൾ മാത്രം താമസിക്കുന്നു. വേറെ മതക്കാരുടെ ദേവാലയങ്ങൾ ഇല്ല എന്നതും പ്രത്യേകം പറഞ്ഞു. ഇതെല്ലം മഹത്തായ കാര്യങ്ങൾ ആണ് എന്ന നിലയിലാണ് അദ്ദേഹം പറഞ്ഞത്. ബഹുസ്വരതയുടെ സൗന്ദര്യം നമ്മുടെ നാട്ടിന് നഷ്ടപ്പെടുന്നു എന്ന യാഥാർഥ്യം എന്നെ തെല്ലൊന്നുമല്ല മഥിച്ചതു.


ഹരിദ്വാറും ഋഷി കേശും അടുത്തടുതുള്ള സ്ഥലങ്ങളാണ്. ഹിമാലയ യാത്രയുടെ തുടക്കം ഇവിടെ നിന്നും ആണ്. ഇവിടെ താമസസ്ഥലത്തിനടുത്തു സംഘത്തിലെ ചെറുപ്പക്കാർ ഒരുചെടി യുടെ പടമെടുക്കുന്നു. വേണമെങ്കിൽ പടം മാത്രം എടുത്തോ ചെടിയുടെ ഒരു ഭാഗങ്ങളും എടുത്തു പോകരുത് എന്ന് മുന്നറിയിപ്പും തന്നു. എന്താ ഈ ചെടിക്കു ഇത്ര വിശേഷം. കഞ്ചാവ് ചെടിയാണത്രെ നോക്കുമ്പോൾ കാടു പോലെ എല്ലാ സ്ഥലത്തും തഴച്ചു വളർന്നിട്ടുണ്ട്. നമ്മുടെ നാട്ടിലാണെങ്കിൽ വെട്ടി നശിപ്പിക്കുകയും പോലീസ് കേസ് എടുക്കുകയും ചെയ്യാനുള്ള വകുപ്പാണ്. 


പിന്നീട് പോയത് ബാറാക്കോട്ട എന്ന സ്ഥലത്തേക്കാണ് യമുനോത്രി ക്കു പോകാനുള്ള താഴ്‌വര. ഇവിടെ ഒന്നും വലിയ തണുപ്പില്ല ഫാൻ വേണ്ട ഉറങ്ങാൻ. താപനില ഒരു 16 ഡിഗ്രി വരും. യമുനോത്രി യിലേക്കുള്ള യാത്രയിൽ ഉടനീളം മഞ്ഞു മൂടിയ മലനിരകളും പച്ച പുതച്ച കുന്നുകളും അഗാധ താഴ്ചയിൽ ഒഴുകി കൊണ്ടിരിക്കുന്ന യമുനയേയും കാണാം. യമുനയിൽ ഇപ്പോൾ വെള്ളം കുറവാണു ആയതിനാൽ തീരങ്ങളിൽ പലതരം കൃഷികൾ ചെയ്യുന്നുണ്ട്. കുന്നിൻ മുകളിൽ തട്ടു തട്ടാക്കി തിരിച്ചാണ് കൃഷി. യമുനോത്രി വളരെ ഉയരമുളള തൂക്കാൻ കുത്തായ പർവതത്തിന്റെ മുകളിലാണ് ഏകദേശം ആറു കിലോമീറ്റർ കയറണം. പ്രാണവായുവിന്റെ അളവ് കുറവാണു. ആയതിനാൽ ഒന്നുകിൽ ഓക്‌സിജൻ സിലിണ്ടർ കൊണ്ടുപോകണം അല്ലെങ്കിൽ സാവധാനം നടക്കാം. കുതിരയുടെ  പുറത്തു യാത്രചെയ്യാം. കൂടാതെ മനുഷ്യരെ ചുമലിലേറ്റി യും കുട്ടകളിൽ ചുമന്നും കൊണ്ട് പോകും. അതിൽ കുതിരയുടെ പുറത്തുള്ള യാത്ര കുറച്ചു അപകടമാണ് എന്ന് തോന്നി. കാരണം പോകുന്ന വഴി മുഴുവൻ വഴുക്കൽ ഉണ്ട്. കുതിരകൾ കാൽ വഴുതി വീഴുന്നത് കാണാനും ഇടയായി. ഞങ്ങൾ നടന്നാണ് കയറിയത്. ഒരു കിലോമീറ്റർ നടക്കാൻ ഒരു മണിക്കൂർ വേണം. ഇറങ്ങാൻ വലിയ പ്രയാസം ഇല്ല. ഇടക്ക് ഇരുന്നും നടന്നും മുകളിൽ എത്തി. ആ കാഴ്ചകൾ കണ്ടപ്പോൾ നടന്ന വിഷമം തീർന്നു. യമുനാ നദി പുറപ്പെടുന്ന സ്ഥലം കാണാൻ പറ്റി. അവിടെ നല്ല മഞ്ഞു മൂടിയ മലനിരകളാൽ ചുറ്റപ്പെട്ട കാഴ്ച്ച അതി മനോഹരം തന്നെ. തപ്ത കുണ്ഡം ഒരു hot water spring, ചൂടുള്ള ജലം നിർഗമിക്കുന്നതു, ഗന്ധകത്തിന്റെ മണത്തോടെ ഒരു അതിശയം തന്നെ. ഭൂമിക്കടിയിൽ നിന്നും ബഹിർഗമിക്കുന്നതാണ് അത് മുകളിലൂടെ മഞ്ഞുരുക്കി ശീതീകരിച്ചു ഒഴുകുന്ന യമുനയിൽ ലയിക്കുന്നു.ഞങ്ങളിൽ ചിലർ ആ വെള്ളത്തിൽ കുളിച്ചു. ഇവിടെ തപ്ത കുണ്ഡിലെ വെള്ളത്തിൽ അരി വേവിച്ചു നിവേദ്യം അർപ്പിക്കുന്ന ഏർപ്പാടും ഉണ്ട്. ഇവിടെയുള്ള അമ്പലങ്ങൾ ഒക്കെ ചെറിയവയാണ് എന്ന് നമ്മുടെ വഴികാട്ടി ഓർമിപ്പിച്ചു പക്ഷെ തെക്കൻ ഭാരതത്തിലെ പ്രതിഷ്ഠകളെക്കാളും ഊർജം ഉള്ളതാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.  


യാത്രയിലുടനീളം ശ്രദ്ധിച്ച കാര്യം മലകൾ എല്ലാം അടുക്കുപാറകൾ കൊണ്ട് നിര്മിതമായതാണ് എന്നാണ്.അതായതു പാറകളുടെ പലകകൾ എന്ന് പറയാം . ഒരു അടുക്കും അടുത്ത അടുക്കും തമ്മിൽ ബന്ധമില്ല. പെറുക്കി വച്ചതുപോലെ. ആയതിനാൽ മലയിടിച്ചിൽ വ്യാപകം ആണ്. അതുപോലെ ഉരുളൻ കല്ലുകളുടെ സാന്നിധ്യം മലകളുടെ മുകളിൽ കാണാം. അതായതു കൂടെക്കൂടെ നദികൾ വഴിമാറി ഒഴുകിയിരിക്കണം.അല്ലെങ്കിൽ ഉരുളൻ കല്ലുകൾ നദി വഴി ഏതോകാലത്തു സമുദ്രത്തിൽ അടിഞ്ഞതും ഉയർന്നു വന്നപ്പോൾ മലയുടെ ഭാഗം ആയതും ആവാം. ഈ ഉരുളൻ കല്ലുകൾ രൂപപ്പെടാൻ ലക്ഷക്കണക്ക് വർഷങ്ങൾ കൊണ്ട് ജലപ്രവാഹത്താൽ ചെത്തി മിനുക്കി ഉണ്ടാക്കിയതാണ്. ഇത്തരം മലകൾ രൂപപ്പെടുന്നത് കടലിൽ നിന്നും ഉയർന്നു വന്നത് കൊണ്ടാണത്രേ. അടുക്കു ശിലകളും ആഗ്നേയ ശിലകളും ആണ് പർവതങ്ങളുടെ ആധാരം. ഹിമാലയം അടുക്കു ശിലയായതുകൊണ്ടാണ് ഇവ കടലിൽ നിന്നും ഉയർന്നു വന്നതാണെന്ന് പറയുന്നത്. തെളിവായി അവിടവിടെ മാർബിൾ ശിലകളും കാണാം. മാർബിളിൽ അധികവും കാൽസ്യം അടങ്ങിയതാണല്ലോ അവക്ക് കടലുമായാണ് കൂടുതൽ ബന്ധം. കൂടാതെ ഇവിടെ ഉപ്പു പാറകളും ഉണ്ടത്രേ. ഭൂഖണ്ഡങ്ങൾ തമ്മിൽ ഉണ്ടാകുന്ന കൂട്ടിയിടി യുടെ ഫലമാണത്രെ ഹിമാലയം. ഈ പ്രതിഭാസം ഇപ്പോഴും അവസാനിച്ചിട്ടില്ല. അതായതു അത് ഇപ്പോഴും വളർന്നു കൊണ്ടും ഇരിക്കുന്നു. വളരെയധികം ഇളകി കിടക്കുന്ന മണ്ണ് അടുക്കു പാറകളുടെ ഇടയിൽ ഉള്ളത് ആശങ്ക ജനിപ്പിക്കുന്നതാണ്. 

തെഹ്‌രി അണക്കെട്ട് വൃഷ്ടി പ്രദേശം


അടുക്കുപാറ                               തെഹ്‌രി അണക്കെട്ടു 




ഇനി അടുത്തതു ഗംഗോത്രിയാണ്. ഗുപ്ത കാശി യാണ് താമസിക്കേണ്ട സ്ഥലം. യാത്ര നേരത്തേതിനേക്കാളും നയന മനോഹരമാണ്. താഴെ ഭാഗീരഥി കലങ്ങി മറിഞ്ഞു ഒഴുകുന്നു. ബഹ്‌ഗീരഥൻ വലിച്ചു കൊണ്ടുപോകുന്ന ദേഷ്യം അവളുടെ ഗതിയിൽ ദർശിക്കാം. സ്ത്രീ ജനങ്ങൾ പരമേശ്വരനെ ഉച്ചത്തിൽ വിളിച്ചു കൊണ്ടിരുന്നു കാരണം നേരിയ നൂലുപോലുള്ള റോഡിൽ കൂടെ കയം കാണാത്ത മാലംചെരിവുകളിലൂടെ യുള്ള യാത്രയാണ്. ആഴം കൂടിക്കൂടി വരുമ്പോൾ പ്രാർത്ഥന ഉച്ചത്തിൽ ആവുകയും ചെയ്തു. ഈ നരകത്തിൽ നിന്നും കാരകേറ്റീടേണം   എന്നാണ് പ്രാർത്ഥന. പാത രണ്ടു വരി ആയി അപകടം ഒഴിവായി എന്ന് തോന്നിയാൽ ഭജന ഈ വർണ സുരഭിയാം ഭൂമിയിലല്ലാതെ കാമുക ഹൃദയമുണ്ടോ എന്ന ചലച്ചിത്ര ഗണത്തിലേക്ക് അമ്മൂമ്മ മാർ പരകായ പ്രവേശം നടത്തിയത് രസകരമായി. ഗംഗോത്രി ഗംഗ ഉദ്ഭവിക്കുന്ന സ്ഥലം ആണ് എന്നാൽ ഗംഗോത്രിയിൽ നിന്നും പന്ത്രണ്ടു കിലോമീറ്റർ അകലെ ഗോമുഖം എന്ന കൊടുമുടിയിൽ നിന്നും ആണ് ഗംഗ പുറപ്പെടുന്നത്. എന്നാൽ ഗംഗോത്രിയിൽ നിന്നും നോക്കിയാൽ മനോഹരമായ ഗോമുഖം കാണാം. ഉത്സാഹികൾ അവിടേക്കു പർവതാരോഹണം നടത്താറുണ്ട്. 


ഗംഗോത്രി കോവിൽ, ഗോമുഖം ഗംഗ 


ഗംഗോത്രിയിൽ ഉള്ള കോവിലിൽ നിന്നും നല്ല നറും നെയ്യിൽ വലിയ നീളമുള്ള ബസ്മതി അരിയിൽ ഉണ്ടാക്കിയ തേനൂറും പായസം ആവോളം ഭുജിച്ചു. ഇവിടെയും ചൂടുള്ള ഉറവകൾ ഉണ്ട്. കൈ കഴുകാൻ ഗംഗയെ സമീപിച്ചപ്പോൾ ആണ് നദി യുടെ ഒഴുക്കിന്റെ ശക്തി മനസ്സിലായത്. 


പിന്നീട് പോയത് ഉത്തരകാശിയിലേക്കാണ് പോകുന്നവഴി ഞങ്ങൾ തെഹ്‌രി ഡാം ചുറ്റിയാണ് പോയത് മുകളിൽ നിന്നും നോക്കിയാൽ വലിയ മരതക പച്ചയും ഇന്ദ്രനീലവും കളർന്ന നിറമുള്ള തടാകം കണ്ണിനു ആനന്ദം പകരുന്ന കാഴ്ചയാണ്. ലോകത്തിലെ തന്നെ ഉയരം കൂടിയ അണക്കെട്ടിൽ ഒന്നാണ് എന്ന് ഗൈഡ് പറഞ്ഞു. എന്നാൽ മണ്ണിടിച്ചിൽ ഉള്ള പ്രദേശമായതിനാൽ അണക്കെട്ടു ചെളിയും മണ്ണും പറയും വന്നു മൂടാനാണ് വിധി എന്നാണ് ആയതിനാൽ സാമ്പത്തികമായി പ്രയോജനം കുറവാണെന്നു വിമർശനവും ഉണ്ട്. എന്നാൽ നദികളിലേക്കുള്ള ഒഴുക്ക് നിയന്ത്രിക്കാൻ പറ്റും എന്ന മറു വാദവും ഉണ്ട്. അവാച്യമായ സുന്ദര ദൃശ്യങ്ങളും കണ്ടു ബസ് പതുക്കെ മുന്നോട്ടു നീങ്ങി.


നമ്മൾ പിപ്പൽകോട് എന്ന സ്ഥലത്താണ് താമസിക്കേണ്ടത്. പോകുന്ന വഴിയിൽ ഒരു കാശി വിശ്വനാഥ ക്ഷേത്ര മുണ്ടു. വലിയ ജനക്കൂട്ടം സന്ധ്യാ പൂജക്ക്‌ കൂടിയിട്ടുണ്ട്. ചെറിയ ചാറ്റൽ മഴയത്തു വലിയ ക്യൂ വിൽ നിന്നു ദർശനം ചെയ്തു. ശ്രദ്ധിച്ച ഒരുകാര്യം പറയാം തീരെമെലിഞ്ഞ പോഷകാഹാര കുറവ് തോന്നിക്കുന്ന കൂനുള്ള പ്രായം ഒരു അറുപതു കാണും അവർ ഈ തിരക്കിനെ അവഗണിച്ചു വലിയ തൂക്കിയിട്ട മണി പൂജ തീരുന്നതു വരെ അടിച്ചു കൊണ്ടിരുന്നു. അവർ അക്ഷരാർഥത്തിൽ മണിയിൽ തൂങ്ങി നിന്നാണ് തന്റെ ഭക്തി യുടെ ശക്തി പ്രകടിപ്പിച്ചത് എന്നെ ആശ്ചര്യ പ്പെടുത്തി. ഇതേ വഴിയിൽ ശിവ ഗുഹ എന്ന ചെറിയ അമ്പലം ഉണ്ട്.ഒരു കി.മി. കയറണം എന്നിട്ടു ഒരു ഗുഹയിലേക്ക് നൂണിറങ്ങണം. അതിനകത്തു calcium carbonate അടിഞ്ഞു കൂടി വിവിധ രൂപങ്ങൾ തൂങ്ങിയും തറയിൽ നിന്നും പൊങ്ങിയും കാണാം. ഓരോന്നും ഓരോ ദൈവ സങ്കല്പങ്ങളായി വിശ്വസിച്ചു പ്രാർത്ഥിക്കുന്നു.

ജോഷീമട് 


പിപ്പൽകോട്ട് നിന്നും ഞങൾ ജോഷീമട്ട് ലേക്ക് പോയി. നല്ല വൃത്തിയുള്ള അമ്പലം. ചുറ്റിലും അല്പസ്വല്പം മഞ്ഞു മൂടിയ മലനിരകളാൽ സംരക്ഷിച്ചു നിർത്തിയ പോലുണ്ട്. ശങ്കരാചാര്യർ താമസിച്ച മുറികളും തന്റെ യോഗ ദണ്ഡും മറ്റും ഭംഗി യായി വച്ചിട്ടുണ്ട്. മലയാളികൾക്ക് വലിയ ആദരവാണ് അവിടുത്തുകാർ നൽകുന്നത്. ബദരീനാഥിലെ വിഗ്രഹം വലിയ അകമ്പടിയോടെ ശരത് കാലത്തു എഴുന്നള്ളിച്ചു ഇവിടെ പ്രതിഷ്ഠിക്കും. ഇവിടെയും ചുറ്റിലും ആ സമയത്തു മഞ്ഞു വിരിച്ചിരിക്കും എന്നാലും ബാരരീനാഥ് പോലെ കഠിനമല്ല. 


ഇനി നമ്മൾ പോകുന്നത് മാനാ ഗ്രാമത്തിലേക്കാണ്. ഭാരതത്തിന്റെ ചൈനാ അതിർത്തിയിലുള്ള പ്രദേശമാണ്. സമുദ്ര നിരപ്പിൽ നിന്നും 3200 മീറ്റർ  ഉയരത്തിലുള്ള സ്ഥലം. ഇവിടെ ഇന്ത്യയിലെ അവസാനത്തെ ചായ ക്കട എന്ന് ആലേഖനം ചെയ്ത ഒരു കട കാണാനിടയായി. ഒരു ഗുഹ ക്ഷേത്രവും ഉണ്ട് 5530 കൊല്ലം പഴക്കമുള്ളതാണത്രേ. 


ഇവിടെ തന്നെയാണ് സുന്ദരിയായ സരസ്വതി ഉത്‌ഭവിക്കുന്നതു. കളകളാരവത്തോടെ ഒഴുകുന്ന നദിയെ കാണേണ്ടതു തന്നെ. ഇത് ഉത്ഭവിച്ചു പിന്നീട് അപ്രത്യക്ഷമാവും എന്നാണ് പറയപ്പെടുന്നത്. ചില സ്ഥലങ്ങളിൽ നദി ഗുഹാ പ്രവേശം ചെയ്യാറുണ്ടത്രെ. 



സരസ്വതി നദി      മഞ്ഞു മൂടിയ മലനിരകൾ 

ബദ്രിനാഥിൽ ആണ് നമ്മൾ ഇന്ന് രാത്രി തങ്ങുന്നത്. സ്വാമിമാർ നടത്തുന്ന ഒരു സത്രം പോലുള്ള എന്നാൽ ചൂടുവെള്ളം കിട്ടുന്ന സൗകര്യ മുള്ള സ്ഥലത്താണ് തങ്ങിയത്. രാത്രി തണുത്തു വിറച്ചു എന്ന് പറഞ്ഞാൽ തെറ്റില്ല താപനില പൂജ്യത്തിൽ താഴെ ആയിരുന്നു. രാവിലെ ചൂട് വെള്ളത്തിൽ കുളിച്ചു വിറച്ചു കോവിലിലേക്കു പോയി. വലിയ ഭക്ത നിരകൾ ഉണ്ട്. കാൽ പാദം തറയിൽ വെക്കാൻ വേണ്ടി മെതിയടി പോലുള്ള ചെരുപ്പ് വാങ്ങിച്ചു. ഇവിടെ പൂജ ചെയ്യുന്നത് മലയാളിയായ റാവൽജി എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്ന നമ്പൂതിരി ആണ്. ഇദ്ദേഹം കണ്ണൂർ ജില്ലയിലെ ഒരു ഇല്ലത്തിൽ പെട്ട ആളാണ്. റാവൽജിക്ക്‌ വലിയ പ്രാധാന്യമാണ് ഉത്തര്ഖണ്ഡില് ഉള്ളത്. 

ഞങ്ങൾ വീണ്ടും പിപ്പൽകോട്ടിൽ നേരത്തെ താമസിച്ച ഹോട്ടലിൽ തന്നെ താമസിച്ചു. രാവിലെ മുതൽ കർണ പ്രയാഗ് രുദ്ര പ്രയാഗ് തുടങ്ങിയ നദീതടങ്ങളിൽ കുളിക്കുകയും തണുത്ത വെള്ളത്തിന്റെ ഉണർവും  സുഖവും  അനുഭവിക്കയും ചെയ്തു. കര്ണപ്രയാഗിൽ ആണത്രേ ഭഗവൻ കൃഷ്ണന്റെ കാർമികത്വത്തിൽ കര്ണനെ സംസ്കരിച്ചത്. ഇത് ഒരു സംസ്കാര ഘട്ട് ആണ് . ഇവിടെ കര്ണന്റെ ചെറിയ ഒരു കോവിൽ നദിക്കരയിൽ ഉണ്ട്. പിന്നീട് നമ്മൾ കേദാർനാഥ് കാണാൻ പോയെങ്കിലും കാലാവസ്ഥ അനുകൂല മാവാത്തതിനാൽ ഒരു ദിവസം ഗുപ്തകാശി യിൽ താമസിച്ചു തിരിച്ചു പോരേണ്ടി വന്നു.  

ബദരീനാഥ്     തെളിഞ്ഞ  അളകനന്ദ കലങ്ങിയ പിണ്ഡാർ നദി 


പിണ്ഡാർ നദിയെ ഭാഗീരഥി എന്നും പറയും കലങ്ങി ആണ് ഒഴുക്ക് ഇത് തെളിഞ്ഞ അളകാനന്ദയുമായി കര്ണപ്രയാഗിൽ സംഗമിക്കും. 


കേദാർ നാഥിൽ നിന്നും വീണ്ടും ഋഷികേശിൽ എത്തി. പിന്നീട് ഡൽഹി വഴി നാട്ടിൽ ഒരുപറ്റം നല്ല ഓർമകളുമായി തിരിച്ചെത്തി.


അടുക്കുപാറ                               തെഹ്‌രി അണക്കെട്ടു 




ഇനി അടുത്തതു ഗംഗോത്രിയാണ്. ഗുപ്ത കാശി യാണ് താമസിക്കേണ്ട സ്ഥലം. യാത്ര നേരത്തേതിനേക്കാളും നയന മനോഹരമാണ്. താഴെ ഭാഗീരഥി കലങ്ങി മറിഞ്ഞു ഒഴുകുന്നു. ബഹ്‌ഗീരഥൻ വലിച്ചു കൊണ്ടുപോകുന്ന ദേഷ്യം അവളുടെ ഗതിയിൽ ദർശിക്കാം. സ്ത്രീ ജനങ്ങൾ പരമേശ്വരനെ ഉച്ചത്തിൽ വിളിച്ചു കൊണ്ടിരുന്നു കാരണം നേരിയ നൂലുപോലുള്ള റോഡിൽ കൂടെ കയം കാണാത്ത മാലംചെരിവുകളിലൂടെ യുള്ള യാത്രയാണ്. ആഴം കൂടിക്കൂടി വരുമ്പോൾ പ്രാർത്ഥന ഉച്ചത്തിൽ ആവുകയും ചെയ്തു. ഈ നരകത്തിൽ നിന്നും കാരകേറ്റീടേണം   എന്നാണ് പ്രാർത്ഥന. പാത രണ്ടു വരി ആയി അപകടം ഒഴിവായി എന്ന് തോന്നിയാൽ ഭജന ഈ വർണ സുരഭിയാം ഭൂമിയിലല്ലാതെ കാമുക ഹൃദയമുണ്ടോ എന്ന ചലച്ചിത്ര ഗണത്തിലേക്ക് അമ്മൂമ്മ മാർ പരകായ പ്രവേശം നടത്തിയത് രസകരമായി. ഗംഗോത്രി ഗംഗ ഉദ്ഭവിക്കുന്ന സ്ഥലം ആണ് എന്നാൽ ഗംഗോത്രിയിൽ നിന്നും പന്ത്രണ്ടു കിലോമീറ്റർ അകലെ ഗോമുഖം എന്ന കൊടുമുടിയിൽ നിന്നും ആണ് ഗംഗ പുറപ്പെടുന്നത്. എന്നാൽ ഗംഗോത്രിയിൽ നിന്നും നോക്കിയാൽ മനോഹരമായ ഗോമുഖം കാണാം. ഉത്സാഹികൾ അവിടേക്കു പർവതാരോഹണം നടത്താറുണ്ട്. 


ഗംഗോത്രിയിൽ ഉള്ള കോവിലിൽ നിന്നും നല്ല നറും നെയ്യിൽ വലിയ നീളമുള്ള ബസ്മതി അരിയിൽ ഉണ്ടാക്കിയ തേനൂറും പായസം ആവോളം ഭുജിച്ചു. ഇവിടെയും ചൂടുള്ള ഉറവകൾ ഉണ്ട്. കൈ കഴുകാൻ ഗംഗയെ സമീപിച്ചപ്പോൾ ആണ് നദി യുടെ ഒഴുക്കിന്റെ ശക്തി മനസ്സിലായത്. 


പിന്നീട് പോയത് ഉത്തരകാശിയിലേക്കാണ് പോകുന്നവഴി ഞങ്ങൾ തെഹ്‌രി ഡാം ചുറ്റിയാണ് പോയത് മുകളിൽ നിന്നും നോക്കിയാൽ വലിയ മരതക പച്ചയും ഇന്ദ്രനീലവും കളർന്ന നിറമുള്ള തടാകം കണ്ണിനു ആനന്ദം പകരുന്ന കാഴ്ചയാണ്. ലോകത്തിലെ തന്നെ ഉയരം കൂടിയ അണക്കെട്ടിൽ ഒന്നാണ് എന്ന് ഗൈഡ് പറഞ്ഞു. എന്നാൽ മണ്ണിടിച്ചിൽ ഉള്ള പ്രദേശമായതിനാൽ അണക്കെട്ടു ചെളിയും മണ്ണും പറയും വന്നു മൂടാനാണ് വിധി എന്നാണ് ആയതിനാൽ സാമ്പത്തികമായി പ്രയോജനം കുറവാണെന്നു വിമർശനവും ഉണ്ട്. എന്നാൽ നദികളിലേക്കുള്ള ഒഴുക്ക് നിയന്ത്രിക്കാൻ പറ്റും എന്ന മറു വാദവും ഉണ്ട്. അവാച്യമായ സുന്ദര ദൃശ്യങ്ങളും കണ്ടു ബസ് പതുക്കെ മുന്നോട്ടു നീങ്ങി.


നമ്മൾ പിപ്പൽകോട് എന്ന സ്ഥലത്താണ് താമസിക്കേണ്ടത്. പോകുന്ന വഴിയിൽ ഒരു കാശി വിശ്വനാഥ ക്ഷേത്ര മുണ്ടു. വലിയ ജനക്കൂട്ടം സന്ധ്യാ പൂജക്ക്‌ കൂടിയിട്ടുണ്ട്. ചെറിയ ചാറ്റൽ മഴയത്തു വലിയ ക്യൂ വിൽ നിന്നു ദർശനം ചെയ്തു. ശ്രദ്ധിച്ച ഒരുകാര്യം പറയാം തീരെമെലിഞ്ഞ പോഷകാഹാര കുറവ് തോന്നിക്കുന്ന കൂനുള്ള പ്രായം ഒരു അറുപതു കാണും അവർ ഈ തിരക്കിനെ അവഗണിച്ചു വലിയ തൂക്കിയിട്ട മണി പൂജ തീരുന്നതു വരെ അടിച്ചു കൊണ്ടിരുന്നു. അവർ അക്ഷരാർഥത്തിൽ മണിയിൽ തൂങ്ങി നിന്നാണ് തന്റെ ഭക്തി യുടെ ശക്തി പ്രകടിപ്പിച്ചത് എന്നെ ആശ്ചര്യ പ്പെടുത്തി. ഇതേ വഴിയിൽ ശിവ ഗുഹ എന്ന ചെറിയ അമ്പലം ഉണ്ട്.ഒരു കി.മി. കയറണം എന്നിട്ടു ഒരു ഗുഹയിലേക്ക് നൂണിറങ്ങണം. അതിനകത്തു calcium carbonate അടിഞ്ഞു കൂടി വിവിധ രൂപങ്ങൾ തൂങ്ങിയും തറയിൽ നിന്നും പൊങ്ങിയും കാണാം. ഓരോന്നും ഓരോ ദൈവ സങ്കല്പങ്ങളായി വിശ്വസിച്ചു പ്രാർത്ഥിക്കുന്നു.

ജോഷീമട് 


പിപ്പൽകോട്ട് നിന്നും ഞങൾ ജോഷീമട്ട് ലേക്ക് പോയി. നല്ല വൃത്തിയുള്ള അമ്പലം. ചുറ്റിലും അല്പസ്വല്പം മഞ്ഞു മൂടിയ മലനിരകളാൽ സംരക്ഷിച്ചു നിർത്തിയ പോലുണ്ട്. ശങ്കരാചാര്യർ താമസിച്ച മുറികളും തന്റെ യോഗ ദണ്ഡും മറ്റും ഭംഗി യായി വച്ചിട്ടുണ്ട്. മലയാളികൾക്ക് വലിയ ആദരവാണ് അവിടുത്തുകാർ നൽകുന്നത്. ബദരീനാഥിലെ വിഗ്രഹം വലിയ അകമ്പടിയോടെ ശരത് കാലത്തു എഴുന്നള്ളിച്ചു ഇവിടെ പ്രതിഷ്ഠിക്കും. ഇവിടെയും ചുറ്റിലും ആ സമയത്തു മഞ്ഞു വിരിച്ചിരിക്കും എന്നാലും ബാരരീനാഥ് പോലെ കഠിനമല്ല. 


ഇനി നമ്മൾ പോകുന്നത് മാനാ ഗ്രാമത്തിലേക്കാണ്. ഭാരതത്തിന്റെ ചൈനാ അതിർത്തിയിലുള്ള പ്രദേശമാണ്. സമുദ്ര നിരപ്പിൽ നിന്നും 3200 അടി ഉയരത്തിലുള്ള സ്ഥലം. ഇവിടെ ഇന്ത്യയിലെ അവസാനത്തെ ചായ ക്കട എന്ന് ആലേഖനം ചെയ്ത ഒരു കട കാണാനിടയായി. ഒരു ഗുഹ ക്ഷേത്രവും ഉണ്ട് 5530 കൊല്ലം പഴക്കമുള്ളതാണത്രേ. 


ഇവിടെ തന്നെയാണ് സുന്ദരിയായ സരസ്വതി ഉത്‌ഭവിക്കുന്നതു. കളകളാരവത്തോടെ ഒഴുകുന്ന നദിയെ കാണേണ്ടതു തന്നെ. ഇത് ഉത്ഭവിച്ചു പിന്നീട് അപ്രത്യക്ഷമാവും എന്നാണ് പറയപ്പെടുന്നത്. ചില സ്ഥലങ്ങളിൽ നദി ഗുഹാ പ്രവേശം ചെയ്യാറുണ്ടത്രെ. 



സരസ്വതി നദി      മഞ്ഞു മൂടിയ മലനിരകൾ 

ബദ്രിനാഥിൽ ആണ് നമ്മൾ ഇന്ന് രാത്രി തങ്ങുന്നത്. സ്വാമിമാർ നടത്തുന്ന ഒരു സത്രം പോലുള്ള എന്നാൽ ചൂടുവെള്ളം കിട്ടുന്ന സൗകര്യ മുള്ള സ്ഥലത്താണ് തങ്ങിയത്. രാത്രി തണുത്തു വിറച്ചു എന്ന് പറഞ്ഞാൽ തെറ്റില്ല താപനില പൂജ്യത്തിൽ താഴെ ആയിരുന്നു. രാവിലെ ചൂട് വെള്ളത്തിൽ കുളിച്ചു വിറച്ചു കോവിലിലേക്കു പോയി. വലിയ ഭക്ത നിരകൾ ഉണ്ട്. കാൽ പാദം തറയിൽ വെക്കാൻ വേണ്ടി മെതിയടി പോലുള്ള ചെരുപ്പ് വാങ്ങിച്ചു. ഇവിടെ പൂജ ചെയ്യുന്നത് മലയാളിയായ റാവൽജി എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്ന നമ്പൂതിരി ആണ്. ഇദ്ദേഹം കണ്ണൂർ ജില്ലയിലെ ഒരു ഇല്ലത്തിൽ പെട്ട ആളാണ്. റാവൽജിക്ക്‌ വലിയ പ്രാധാന്യമാണ് ഉത്തര്ഖണ്ഡില് ഉള്ളത്. 

ഞങ്ങൾ വീണ്ടും പിപ്പൽകോട്ടിൽ നേരത്തെ താമസിച്ച ഹോട്ടലിൽ തന്നെ താമസിച്ചു. രാവിലെ മുതൽ കർണ പ്രയാഗ് രുദ്ര പ്രയാഗ് തുടങ്ങിയ നദീതടങ്ങളിൽ കുളിക്കുകയും തണുത്ത വെള്ളത്തിന്റെ ഉണർവും  സുഖവും  അനുഭവിക്കയും ചെയ്തു. കര്ണപ്രയാഗിൽ ആണത്രേ ഭഗവൻ കൃഷ്ണന്റെ കാർമികത്വത്തിൽ കര്ണനെ സംസ്കരിച്ചത്. ഇത് ഒരു സംസ്കാര ഘട്ട് ആണ് . ഇവിടെ കര്ണന്റെ ചെറിയ ഒരു കോവിൽ നദിക്കരയിൽ ഉണ്ട്. പിന്നീട് നമ്മൾ കേദാർനാഥ് കാണാൻ പോയെങ്കിലും കാലാവസ്ഥ അനുകൂല മാവാത്തതിനാൽ ഒരു ദിവസം ഗുപ്തകാശി യിൽ താമസിച്ചു തിരിച്ചു പോരേണ്ടി വന്നു.  

ബദരീനാഥ്     തെളിഞ്ഞ  അളകനന്ദ കലങ്ങിയ പിണ്ഡാർ നദി 


പിണ്ഡാർ നദിയെ ഭാഗീരഥി എന്നും പറയും കലങ്ങി ആണ് ഒഴുക്ക് ഇത് തെളിഞ്ഞ അളകാനന്ദയുമായി കര്ണപ്രയാഗിൽ സംഗമിക്കും. 


കേദാർ നാഥിൽ നിന്നും വീണ്ടും ഋഷികേശിൽ എത്തി. പിന്നീട് ഡൽഹി വഴി നാട്ടിൽ ഒരുപറ്റം നല്ല ഓർമകളുമായി തിരിച്ചെത്തി.


No comments:

Post a Comment