Sunday, October 15, 2023

 രണ്ടാം വരവ് 


അണ്ഡകടാകത്തിന്റെ സൗന്ദര്യ റാണി   ആയ ഭൂമിയില്‍ സംഭവിക്കുന്നത് അങ്ങ് അറിയുന്നില്ലേ ദൈവം തമ്പുരാനെ.

ഉച്ചമയക്കം ഉണര്‍ന്നു കണ്ണുതിരുമ്മി പടച്ചോൻ  എഴുന്നേറ്റു അണ്ഡകടാക സൂപ്പർ വൈസർ മന്ത്രിയെ നോക്കി. ഉറങ്ങിയാലും ഉണർന്നാലും  എല്ലാം കാണുന്നവനാണ് ഈ ഞാൻ എന്ന ഗർവു കണ്ണിൽ ആവോളം നിറച്ച് തീർഷണമായി ഉഴിഞ്ഞു. എന്താ?



മന്ത്രി തിരുവടികൾ ഉച്ചത്തിൽ ഗദ്ഗദപ്പെട്ടു  “അല്ലാ, ഉലകത്തിൽ അങ്ങ് ചിലയിടത്തു വെള്ളപൊക്കം ഉണ്ടാക്കും അപ്പോൾ തന്നെ വേറൊരിടത്തു വരൾച്ചയും കൊടും ചൂടും ചിലയിടത്തു ചുഴലി കാറ്റു ചിലയിടത്തു കാട്ടു തീ ചിലയിടത്തു അഗ്നി പർവ്വത ഫയർ വർക്സ് ഇതെല്ലാം പോരാണ്ടു വർഷങ്ങൾ നീണ്ടു നിന്ന മഹാമാരി ഇത്രയെല്ലാം വാരി വിതറീട്ടും ഇവന്മാർ എന്തെ ഒന്നും പഠി ക്കാത്തതു”


നേരിട്ട് കൊണ്ടിരിക്കുന്ന കാലിക പ്രശ്നനങ്ങൾ മഹാമന്ത്രിയുടെ തല പുകക്കാൻ തുടങ്ങിയിട്ട് കുറേനാളായി ഒന്നിറക്കി വെക്കാൻ ദൈവം തിരുനടയിൽ എത്തിച്ചതാണ്. 


ദൈവം തന്റെ വികാര വിചാരങ്ങൾ  അമാത്യനോട് പറഞ്ഞു. ഒരു കൂടിയാലോചന വേണ്ടതിലേക്കു ഉപകാരപ്പെടും മഹാമാരി കൊടുത്തപ്പോൾ പഠിക്കും എന്ന് വിചാരിച്ചു നടന്നില്ലാ ഡോസ് കുറവാണെന്നു തോന്നുന്നു. ഇപ്പോ സ്ഥിതി പണ്ടത്തേതിലും കൂടുതലായി. ഒരാൾക്ക് ഒരാളെ വിശ്വാസമില്ലാതായി ആടിനെ പട്ടിയാക്കി പട്ടിയെ പശുവാക്കി ഇപ്പൊ ഏതു ഏതാ എന്ന് മാലോകർക്ക് നിശ്ചയമില്ല ഭക്ഷണത്തിലെല്ലാം മായം വർത്തകളികൾ പോലും മായം. 


നാട്ടുകാർ പ്രമാണിമാർക്കൊക്കെ അമ്പലം പണിയുന്ന തിരക്കിലാണത്രെ. ദൈവത്തിന്റെ അമ്പലവും പേരുമാറ്റി പ്രമാണിമാർ കൈയടക്കുമോ എന്തോ. എന്തിന്റെ പേരിലായാലും അടിപിടി കത്തികുത്തു തുടങ്ങിയ കലാപരിപാടികൾ സാധാരണമായിരിക്കുന്നു കുറെ ആൾകാർ ചത്തൊടുങ്ങും ഇവിടെ അണ്ഡകടാഹത്തിന്റെ പിന്നാമ്പുറം നിറയെ ഇത്തരം ചവർ കൊണ്ട് നിറഞ്ഞതു ദേവലോകത്തെ അലോസരപ്പെടുത്തുന്നതാണ്.


ആട്ടെ എന്തെങ്കിലും ചെയ്യണം എന്ന് ആത്മഗതപ്പെട്ടു നിന്തിരുവടികൾ നീട്ടി വീശി അങ്ങോട്ടും ഇങ്ങോട്ടും പലവട്ടം നടന്നു. ഒരു കച്ചിത്തുരുമ്പും കിട്ടുന്നില്ലല്ലോ.


വല്ല ചൊറിയൻ പണിയും ആയിരിക്കണം ഇവർക്ക് കൊടുക്കേണ്ടത് ഒരിക്കലും ഇവന്മാർ മറക്കാൻ പാടില്ല അമാത്യൻ ബോധിപ്പിച്ചു. 


നീ പറഞ്ഞതാ  ശരി…ചൊറിയട്ടങ്ങനെ ചൊറിയട്ടെ…ചൊറിയട്ടെ…ചൊറിയട്ടെ ദൈവം നൃത്തം ചവിട്ടി…മന്ത്രി പുംഗവൻ മേലോട്ട് നോക്കി അന്തംവിട്ടു 


ദൈവമേ …ഈ ദൈവത്തിനെന്തു പറ്റി….


മന്ത്രീ നീ  പറഞ്ഞത് ശരിയാണ് ഇവന്മാർ ഇനി നിർത്താതെ ചൊറിയണം..

ദൈവം തമ്പുരാൻ നാലും അല്ല അതിന്റെ കൂടെ വേറൊന്നും ചേർത്ത് മുറുക്കി കവിൾ മൊത്തം കൂത്തമ്പലത്തിലെ മിഴാവ് പോലെ വീർത്തു വന്നു മന്ത്രി പ്രവരൻ സ്വർണ കോളാമ്പി അവസരം പാഴാക്കാതെ തപ്പി. എന്നാൽ വേണ്ട എന്ന് ദൈവം ആംഗ്യം കാണിച്ചു. പിന്നെ കറങ്ങി തിരഞ്ഞു വന്ന ഭൂമിയെ നോക്കി അങ്ങോട്ട് ഒരു സകല ശക്തിയും ആവാഹിച്ചു നീട്ടി ഒരുതുപ്പൽ അങ്ങ് കാച്ചി. ആ തുപ്പൽ ഒരു തീയുടെ ചൂട് വമിക്കുന്ന ജ്വാല തന്നെ, സകലമാന വസ്തുക്കളും ദഹിപ്പിക്കാനുള്ള വകക്കുള്ളതാണ് അത്ര കണ്ടു ദേഷ്യം ദൈവത്തിന്റെ തിരു വദനത്തെ തീ കുന്ധം പോലെ ജ്വലിപ്പിച്ചു. 


നീ ഇനി അടുത്തൊന്നും ഭൂമിയിലോട്ടു പോവണ്ട അവിടുത്തെ സീൻ കണ്ടാൽ നീ തിരിച്ചു വരില്ല. സുന്ദരിമാരൊക്കെ ചൊറിയും നീ അതും നോക്കി വായും പൊളിച്ചു ഇരിക്കും. ഇവിടെ നൂറുകൂട്ടം പണി ഉണ്ട് . നീ മുനിയെ പറ്റിച്ച വേന്ദ്രനല്ലേ..ഞാൻ വേറൊരാളെ ഭൂമിനോക്കാൻ വിട്ടോളാം . 


ഒരുപറ്റം ചെറു ജീവികൾ പ്രത്യക്ഷ പ്പെട്ടു അവ പണി തുടങ്ങി. ആയിരം പതിനായിരമായി പെറ്റുപെരുകി. ആർക്കും ചൊറിയാതിരിക്കാനാവാത്ത വിധം ചൊറിച്ചിൽ പടർന്നു. വാർത്തകളിൽ മുഴുവൻ ചൊറിവ്യാധി തന്നെ. വാർത്ത വായനക്കാർ ചൊറി കൊണ്ട് സഹികെട്ടു പ്രേക്ഷകർ അവരുടെ നൃത്തം കൂടി കാണേണ്ടിവന്നു. പത്രമാധ്യമങ്ങൾ അച്ചടി നിർത്തേണ്ടിവന്നു. സോഷ്യൽ മീഡിയ എല്ലാം ചുരുക്കി. ടി വി യിൽ ആംഗ്യം കാട്ടി കൊണ്ടു അവതാരകർ ഒപ്പിക്കാൻ തുടങ്ങി. ആശയ വിനിമയത്തിന്   ഒറ്റ അക്ഷരം മുതലായ പുതിയ കണ്ടു പിടുത്തങ്ങൾ നടത്തി ഒരുവിധം പിടിച്ചു നിന്ന്.

 


നാട്ടുകാർ ചൊറികൊണ്ട് വസ്ത്രം വലിച്ചെറിഞ്ഞു നെട്ടോട്ടം പാഞ്ഞു. മുല്ലാക്കാന്റെ നീട്ടിവളർത്തിയ തൂവെള്ള പഞ്ഞി താടി യിൽ കൈ യിട്ട് ചൊറിയോടു ചൊറി കണ്ടുനിന്നവർക്കു ചിരി. താടി വലിച്ചു പറിച്ചു കളയാൻ തോന്നി. മുല്ലക്ക രക്ഷയില്ലാതെ താടി വടിച്ചു  കളഞ്ഞു കഷ്ടമായിപ്പോയി എന്ന് അപ്പോൾ നാട്ടുകാർ പറഞ്ഞു. സമാധാനിപ്പിക്കാൻ ഇപ്പൊ കണ്ടാൽ സിനിമാനടൻ മമ്മൂക്കാനെ പ്പോലുണ്ട് എന്ന് മറ്റുചിലർ പറഞ്ഞു. ഹെന്റെ ബീവിയും അങ്ങനെ പറഞ്ഞു ചൊറി കൊണ്ട് ഗുണ ഉണ്ടായീന്നു  എന്ന് മുല്ലക്ക. വെളിച്ചപ്പാട് ചൊറി കൊണ്ട് തുള്ളി ഓടിപ്പോയി കുളത്തിൽ ചാടി. മുല്ലാക്കാന്റെ ബീവി ചൊറികൊണ്ട് ബുർഖ വലിച്ചെറിഞ്ഞു ഓടി മുല്ലക്ക പുറകെ ഓടി. ഇവൾ എടങ്ങേറ് ആക്കിയല്ലോ എന്റെ പടച്ചോനെ..സിനിമ നടിക്ക് ചൊറി നടന് ചൊറി. ഒരു കിളവൻ ചോദിക്കുവാ ആനടിക്ക്  ചൊറി ഉണ്ടോ ഇല്ലാ ഈനടിക്കാ ചൊറി എന്ന് മറ്റൊരുത്തൻ. ആരൊക്കെയോ ഗൂഗിൾ അടിച്ചു നോക്കി ചൊറിക്ക് ചൊറി തന്നെ മരുന്ന്. . 


കരയിലെ ചൊറി വാർത്ത കടലിൽ പോയവരും അറിഞ്ഞു. ഇനി കരപറ്റിയിട്ടു കാര്യമില്ല എന്ന് മനസ്സിലാക്കി വിഷമിച്ചു. അപ്പോഴാ അരണ്ട വെളിച്ചത്തിൽ ആരോ നീന്തി വരുന്നു. വേണ്ട അടുപ്പിക്കേണ്ട ചൊറിയും കൊണ്ടായിരിക്കും വരവ്. “ഭായിയോം ബഹനോം രക്ഷിക്കൂ” ബംഗാളി ഭായി ആണെന്ന് തോന്നു ന്നു. 

“വേണ്ട ഇതിൽ ബീഫ് പൊറോട്ട കഴിക്കുന്നവർ ഹേ . നിങ്ങള്ക്ക് ശരിയാവില്ല ഹേ “ ബോട്ടിൽ നിന്നും വിളിച്ചു പറഞ്ഞു. “അതൊന്നും സാരമില്ലെന്നാ ഭായി പറയുന്നത് “  ഭാഷ മനസ്സിലാക്കിയ ഒരാൾ പറഞ്ഞു. “കയറ്റേണ്ട  വേഗം വിട്ടോ” ബോട്ട് ഭായിയെ വിട്ടു ഓടിച്ചു പോയി .



ഒരു ഒറ്റമൂലിയുണ്ട് കണിയാൻ കുഞ്ഞമ്പു അരുളിച്ചെയ്തു. എന്താ…ആൾക്കാർക്ക് ഇപ്പൊ കണിയാന്റെ ജോതിഷത്തിൽ അത്ര വിശ്വാസം ഇല്ല. എന്നാൽ ഇപ്പൊ എന്തും വിശ്വസിക്കാം എന്നായിരിക്കുന്നു. എന്നാലും ……ആൾക്കാർ പരിഹസിക്കാൻ തുടങ്ങിയപ്പോൾ കണിശൻ പറഞ്ഞു ഞാൻ കണിശം നിർത്തി…ഞാൻ പറയുന്നില്ല, ചൊറിഞ്ഞോ എനിക്ക് വേറെ പണിയുണ്ട്..കണിശന്മാർ പൊതുവെ വൈദ്യം കൂടി അറിയുന്നവരാണ് എന്ന് പഴമക്കാർ പറയാറുണ്ട്  അങ്ങനെ പരിഹസിക്കണ്ട ആരോ അപ്പോൾ അഭിപ്രായപ്പെട്ടു.  നിങ്ങൾ ചൊറിഞ്ഞോ ആമാശയത്തിൽ കൈയിട്ട് ചൊറിഞ്ഞോ.. കണിശൻ കുഞ്ഞമ്പു ദേഷ്യത്തിൽ നടന്നകന്നു . എന്നാൽ കണിശനെ തേടി ആകാശത്തു വിദേശ വിമാനങ്ങൾ പ്രത്യക്ഷപ്പെട്ടു ..ദാ  സായിപ്പ് കണിശനെ ഇപ്പ തട്ടിക്കൊണ്ടുപോവും പണ്ടത്തെ പ്രമാണങ്ങൾ സായിപ്പന്മാർ തട്ടിയതാ അവർ ഇപ്പൊ ഇങ്ങോട്ടു തട്ടുന്നത് എന്ന് സ്വാമി ആടലോടകം പറഞ്ഞു. 




കാപ്പിയാരും പോറ്റീം, മുല്ലാക്കയും കണിശന പോയി കാണാൻ തീരുമാനമായി. ഓന്റെ കാലില് വേണെങ്കി പിടിക്കാം ഈ തൊന്തരവ് ഒന്ന് മാറിയമതിയായിരുന്നു എല്ലാർക്കും അഭിപ്രായ വ്യത്യാസമില്ല. കണിസാ രക്ഷിക്കണം. നമ്മളും നിന്നെപ്പോലെ തന്നെ ഒരു പൂജയോ ഒരു ഉറുക്ക് കേട്ടോ വെഞ്ചേരിപ്പോ നടത്തി അങ്ങനെ കഴിയുന്നു. നമ്മൾ തമ്മിൽ പ്രശനമേയില്ല. മൈത്രി, ദോസ്തി അല്ലെ പോറ്റീ. പോറ്റീ തല ചൊരിഞ്ഞു ശരിവച്ചു. ഈ ബൂലോകം കഴിഞ്ഞാ നമ്മളും ഇല്ല കനിസാനും ഇല്ല അതോണ്ട് നീ ആ മരുന്ന് മാലോകർക്ക് കൊടുക്കണം. 


കണിശൻ മൂവരുടെയും ചെവിയിൽ പറഞ്ഞു ചൊറിക്ക് മരുന്നില്ല..

ഇല്ലാ…മൂവരും ഒരുമിച്ചു ഉറക്കെ നിലവിളിച്ചു..നീ അല്ലെ പറഞ്ഞത് ഒറ്റമൂലി ഉണ്ടെന്നു.


പേടിക്കേണ്ട കണിശൻ പറഞ്ഞു നിങ്ങൾ ആരും ചൊറി വന്നാൽ ചൊറിയാ തിരുന്ന  മതി തനിയെ നിന്നോളും. കണിശൻ വീണ്ടും അരുൾ ചെയ്തു ആരും ചൊറിഞ്ഞിട്ട് ഒന്നും നേടിയിട്ടില്ല  ചൊറിയൻ മറ്റുള്ളോരെ ചൊറിയും അവൻ തിരിച്ചു ചൊറിയും പിന്നെ ചൊറി പൊട്ടി പടരും. 


ആരും കണിശൻ പറഞ്ഞത് കേട്ടില്ല. ചിലർ മുരിക്കിൽ ഉരച്ചു ചൊറിഞ്ഞു മുരിക്കിന് ഇപ്പോൾ നല്ല വിലയാണ്. ഗവേഷണങ്ങൾ  ചൊറി കൊണ്ട് നേരെ നടത്താൻ പറ്റുന്നില്ല. 


വീണ്ടും കണിശൻ പറഞ്ഞു നിങ്ങൾ മൃഗങ്ങളെ നോക്കൂ അവർ പരസ്പരം ചൊറിയാതെ കലഹിക്കാതെ ജീവിക്കുന്നില്ലേ. ആര് കേൾക്കാൻ. 


Thursday, October 5, 2023

കനവുകൾ

 കനവുകൾ 


കനവുകൾ 


ഒക്ടോബർ  05 2023 


ഇന്ന് എന്നത്തേയും പോലെ ഒരു ദിവസമായില്ല ഭാഗ്യം. ഞാൻ എത്രനാളായി എന്തെങ്കിലും

ഇതിൽ എഴുതിയിട്ട്, മടി തന്നെ കാര്യം. ഞാൻ അതിന്റെ കാരണത്തിലേക്കു കടക്കാൻ

നോക്കി. യഥാർത്ഥത്തിൽ അതിന്റെ ഉത്തരം ഏതോ അസ്ഥിവാരത്തിൻ മറവിൽ

ഒളിച്ചിരിപ്പുണ്ട്. എപ്പോഴെങ്കിലും പുറത്തു വരുമായിരിക്കും. ഇതാ ഇതെഴുതുമ്പോഴും

ആ മടി എന്നെ കീഴ്‌പ്പെടുത്തുവാൻ ശ്രമിക്കുന്നുണ്ട്. ഉച്ച ഉറക്കത്തിന്റെ ആലസ്യത്തിൽ

എഴുന്നേറ്റു പ്രജ്ഞ യുടെ ലോകത്തിൽ എത്തിയാലുടൻ തുടങ്ങും എന്തിന് എഴുന്നേറ്റു,

എന്ത് ചെയ്യാൻ, വ്യർത്ഥമായ ജീവിതം, തുടങ്ങിയ ചിന്തകൾ ഇഴഞ്ഞിഴഞ്ഞു സിരകളെ

വരിഞ്ഞു കെട്ടി നൊമ്പരപ്പെടുത്തുന്നു. ജോലിയിൽ നിന്നും വിരമിച്ചവരുടെ പ്രശ്നമായി

എല്ലാവരും പറയുമായിരിക്കും. ജോലി, വിരമിക്കൽ, ഈ ചിന്ത ഒഴിവാക്കാൻ പറ്റിയാൽ

ചിലപ്പോൾ ഈ സന്നിഗ്‌നവസ്ഥ തരണം ചെയ്യാൻ പറ്റിയേക്കാം. പക്ഷെ എങ്ങനെ. ആരോട്

പറയും, ആർക്കു നേരമുണ്ട്, ഈ വരട്ടു ചിന്തകൾ കേൾക്കാൻ. അങ്ങനെ ഇരിക്കുമ്പോൾ

ആണ് അവൻ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് ഒരു ചെറു വണ്ട് അവൻ മണ്ണ് തുപ്പൽ

കൊണ്ട് നനച്ചു ഉരുളകളാക്കി തള്ളി നീക്കുകയാണ് ഉരുട്ടുന്നതിനിടെ ആ

ഗോളത്തിന്റെ വലുപ്പവും കൂടി വരുന്നുണ്ട്. ഈ ചെറു ജീവി ഭാരിച്ച ഒരു പ്രവൃത്തി

ആത്മാർഥമായി ചെയ്തുകൊണ്ടിരിക്കുന്നു. ഉറുമ്പുകൾ അവരുടെ കഴിവ് ഉപയോഗിച്ച്

ഭക്ഷണ സാധനങ്ങൾ സമാഹരിക്കുന്നു. കിളികൾ ഓരോ കാര്യം ചെയ്‌യുന്നു, ആരും

വെറുതെ ഇരിക്കുന്നില്ല. അണ്ണാൻ തേൻ ഊറ്റുന്നു. അതെ എല്ലാവരും ഓരോന്ന് ചെയ്യുന്നു.

ആ ബോധമാണ് ഇന്ന് എന്നെ ഈ ചെറു എഴുത്തിനു പ്രേരിപ്പിച്ചത്. എന്തെങ്കിലും

ചെയ്യുക എപ്പോഴെങ്കിലും പ്രധാനമായ ചിലതു ചെയ്യാൻ അവസരമുണ്ടായി വന്നേക്കാം

അപ്പോൾ നാം തയ്യാറായി നില്ക്കാൻ, തുരുമ്പെടുത്തു പോവാതിരിക്കാൻ എന്തെങ്കിലും

ചെയ്യുക.



Tuesday, October 3, 2023

 മത്തായി പുത്രി ഷെറിന്റെ മനഃസ്സമ്മതം ..ഒന്നാം ദിവസം …


ബഹുമാനപ്പെട്ട, അല്ലെങ്കിൽ വേണ്ട എത്രയും സ്നേഹം നിറഞ്ഞ പ്രിയപ്പെട്ട മത്തായി നേരത്തെ തന്നെ മകളുടെ Betrothal  ചടങ്ങിന് ക്ഷണിച്ച കാരണം കോട്ടയത്തേക്ക് ട്രെയിനിൽ, കേരള എക്സ്പ്രസ്സ് ഇൽ ബുക്ക് 18 ഫെബ്രുവരി, ബുക്ക് ചെയ്തു. ഒരുമണിക്കൂർ നേരത്തെ സ്റ്റേഷനിൽ എത്തി. പ്രിയ സതീർത്ഥരെ കാണാനുള്ള ആകാംഷയാണ് കാരണം എന്ന് പ്രത്യേകം പറയേണ്ടല്ലോ. ഭരണങ്ങാനത്തെ തണുപ്പ് കാലാവസ്ഥ മനസ്സിൽ വിചാരിച്ചു ചൂടുള്ള കംപാർട്മെന്റിൽ കംഫർട് ആയി യാത്ര. കൂടെ യാത്ര ക്കാരെല്ലാം അവരവരുടെ മൊബൈലിൽ മുഖം പൂഴ്ത്തി വിരൽ കൊണ്ട് തലങ്ങും വിലങ്ങും  മാന്തി കൊണ്ടിരുന്നു. ഭാഗ്യം, ഈ മൊബൈലിനു കൈയും കാലും ഇല്ലാത്തത്, ഉണ്ടായിരുന്നെകിൽ അത് ഇവന്മാരെ ശരിക്കും പെരുമാറിയേനെ. അതോ മൊബൈൽ കണ്ടുപിടിച്ച പഹയൻ ഒരു ചൊറിയൻ ആയിരുന്നോ. ഞാൻ ഏതായാലും ചൊറിഞ്ഞു നോക്കുന്നില്ല. എന്റെ അടുത്തിരുന്നത്  ചെറുപ്പക്കാരായ ഒരച്ഛനും അമ്മയും കുട്ടിയും ആയിരുന്നു. മാതാപിതാക്കൾ ഇരിപ്പുറപ്പിച്ചയുടൻ മൊബൈലിൽ മുഴുകി. കൊച്ചു പയ്യൻ കൂട്ടിലിട്ട വെരുകിനെ പ്പോലെ അക്ഷമനായി ഇടക്കിക്കിടെ അമ്മയെ ശല്യം ചെയ്‌തു കൊണ്ടിരുന്നു. ഒന്നും ഏശാത്തപ്പോൾ അവൻ എന്റെ ബുക്കിലേക്ക് എത്തി നോക്കി എ,ബി സി ഡി വായിക്കാൻ തുടങ്ങി. ഞാൻ ചോദിച്ചു “മോൻ lkg ആണോ?” “അല്ല, first സ്റ്റാൻഡേർഡ് എ” “OK, എങ്ങോട്ടാ?” കുറ്റിയും പറിച്ചിട്ടു എന്നു മനസ്സിൽ പറഞ്ഞു. “പാലക്കാട്ട്”. “ഓഹോ അപ്പോൾ മലമ്പുഴ കാണാൻ പോവുന്നുണ്ടോ?” ഉത്തരം ഞാൻ അല്ലല്ലോ പറയേണ്ടത് എന്ന മുഖ ഭാവത്തോടെ “അറിയില്ല” എന്ന് പറഞ്ഞു അച്ഛനെ നോക്കി.അദ്ദേഹം ഒന്നും അറിയുന്നേയില്ല. “മലമ്പുഴയിൽ പോയാൽ ഡാം കാണാം”. ഞാൻ അവനെ സന്തോഷിപ്പിക്കാൻ പറഞ്ഞു. “ഡാം? അതെന്താ “. ഞാൻ എന്ന എഞ്ചിനീയർ ഉഷാറായി ഡാം എന്നാൽ എന്ത്, അതിന്റെ ആവശ്യകത, കൺസ്ട്രക്ഷൻ, പവർ ജിൻേറഷൻ എല്ലാം പറഞ്ഞു കൊടുത്തു.സപ്ലി ആവാത്ത രീതിയിൽ പഠിപ്പിച്ചു വിട്ടു….ഏതായാലും കോട്ടയം എത്തി. ഒരു ചായയും യൂണിവേഴ്സൽ സ്നാക് ആയ പഴം പൊരിയും ശാപ്പിട്ടു. ചിറിയും തുടച്ചു യാത്രാ ദൗത്യം വെയ്റ്റർ മുമ്പിൽ അവതരിപ്പിച്ചു. ഓട്ടോ പിടിക്കാനോ “വേണ്ട..നടന്നാൽ മതി” രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും. തിരുവനന്തപുരം ഭാഷയിൽ പറഞ്ഞാൽ ടാക്കണേ ഒരു ബസ്സിൽ കേറി ksrtc ബസ്റ്റാന്റിൽ ഇറങ്ങി. കണ്ടക്ടറുടെ ഉപദേശ പ്രകാരം പാലാ ബസിൽ കേറി. ഞാനും ഡ്രൈവറും കണ്ടക്ടറും കൂടാതെ വേറെ ഒരു നാലു പേരും. KSRTC ജീവനക്കാരുടെ ദയനീയ അവസ്ഥയെ ക്കുറിച്ചു പാലാ എത്തുന്നത് വരെ കണ്ടക്ടർ പറഞ്ഞു കൊണ്ടേ യിരുന്നു. ഒരു വീഗാലാൻഡ് റോളർ കോസ്റ്റർ യാത്ര പോലുണ്ടായിരുന്നു ksrtc യാത്ര. ശമ്പളം കിട്ടാഞ്ഞത് കൊണ്ടായിരിക്കും അരിശം മുഴുവൻ സ്റ്ററിങ്ങിനോട് കാണിക്കുന്നതു എന്ന് മനസ്സിൽ ചിന്തിച്ചു. എന്നാൽ കണ്ടക്ടർ അങ്ങനെ അല്ല. വളയം പിടിക്കാത്ത കൊണ്ടായിരിക്കണം.

ഇത്രയും മുഷിയാതെ കേട്ടത് കൊണ്ടായിരിക്കണം അയാൾ ഭരണങ്ങാനത്തെ ക്കുള്ള ബസ് കാണിച്ചുതന്നു. “എല്ലാം ശരിയാവും” എന്ന് പറയാതെ പിന്നെ കാണാം എന്ന് പറഞ്ഞു അടുത്ത ബസിൽ കേറി ഭരണങ്ങാനം ഇറങ്ങി. എല്ലാസമയവും ഗൂഗിൾ ദേവൻ സഹായം ഉണ്ടാവും എന്ന over confidence കൊണ്ട് മത്തായി യെ ഉപദ്രവിക്കണ്ട എന്ന് വിചാരിച്ചു ധൈര്യ പൂർവം ഒരു ഔട്ടോ ക്കാരനെ വിളിച്ചു ഹോശാന കുന്നിലേക്കു പുറപ്പെട്ടു. അവിടെ compound ഉള്ളിൽ കേറി കുറെ ചെറിയ ബിഎൽഡിങ്‌സ് അവിടവിടെ. പെൺ കുട്ടികൾ ഷട്ടിൽ കളിക്കുന്നടുത്തു എത്തിയപ്പോൾ ഓട്ടോ ഇൽ നിന്നും ഇറങ്ങി. ഒരു കൊച്ചിന്റെ അടുത്ത് ഇവിടെ മത്തായി യൂടെ മകളുടെ ബെട്രോതിൽ ഫങ്ക്ഷന് വന്നവർ എവിടെയാ താമസിക്കുന്നത്? 


എല്ലാവരുടെയും മുഖത്ത് ചോദ്യം മനസ്സിലാവാത്ത യൂണിവേഴ്സിറ്റി ചോദ്യ  പേപ്പർ കണ്ടപോലെ.. ഏതു മത്തായി?...ബൈബിൾ വായിച്ചിട്ടില്ലേ എന്ന് ചോദിച്ചില്ല.. NSS ഇലെ എന്റെ ഫ്രണ്ട് എന്ന് പറഞ്ഞാൽ ഇവർക്ക് മനസ്സിലാവില്ല..ഓഫീസ എവിടെ യാണെന്ന് ചോദിച്ചു…ഉത്തരം അവിടെ ഒരു പാലിയേറ്റീവ് കെയർ ഉണ്ട് അവിടെ ചോദിക്കൂ..മത്തായി നമ്മളെ പാലിയേറ്റീവ് കെയർ ഇൽ ആക്കാനുള്ള പരിപാടി ആണോ എന്ന് മത്തായി ആയതു കൊണ്ട് ശങ്കിച്ചില്ല… .അവിടെ പ്പോയി കാര്യം നടന്നില്ല..

രണ്ടും കൽപ്പിച്ചു മത്തായി യെ തന്നെ കൂപ്പിടാൻ തീരുമാനിച്ചു വിളിച്ചു..യാതൊരു തിരക്കും കാണിക്കാതെ മത്തായി കെയർ ടേക്കറുടെ നമ്പറും ചെങ്ങായിയെ വിളിച്ചു കാര്യവും പറഞ്ഞു. റോഷൻ അതാണ് കെയർ ടേക്കറുടെ പേര്. പേര് പോലെ ആൾ രോഷാകുലനാണൊന്നും അല്ല. മത്തായിയെ പ്പോലെ തന്നെ. പഞ്ച പാവം…”സാറിന് മുകളിൽ വേണോ താഴെ വേണോ..” റൂമിന്റെ ലൊക്കേഷന്റെ കാര്യമാ റോഷൻ ചോദിക്കുന്നത്. നമ്മൾ ആദ്യം മുകളിലോട്ടു വിടും അത് താഴെ പിന്നെ എത്തും അതാ പതിവ്. അതുകൊണ്ടു മുകളിൽ മതി…എസി വേണോ നോൺ എസി വേണോ..മോളിൽ എന്താനുള്ളത് “എസി “ റോഷൻ…മതി..ഇനി സിംഗിൾ വേണോ ഡബിൾ വേണോ എന്ന് ചോദിക്കും എന്ന് വിചാരിച്ചെങ്കിലും അതുണ്ടായില്ല.. 


അങ്ങനെ ഒരു പുണ്യ പുരാതന കുറ്റം പറയരുതല്ലോ നല്ല ആന്റിക്ക് ലുക്ക് ഉള്ള സുഖമുള്ള എ സി ഉണ്ടെകിലും ആവശ്യമില്ല എന്ന് കെയർ ടേക്കർ പറഞ്ഞിട്ടുണ്ട്..അതുകൊണ്ടു എ സി ഇടാതെ നോക്കി കുഴപ്പമില്ല..നമ്മുടെ മത്തായി ആൾ കറന്റ് മത്തായി ആണല്ലോ അധികം ഉപയോഗിക്കാതെ നോക്കണമല്ലോ…


അതാ മുറ്റൊത്തൊരു മൈന…അല്ല ഒരു തൊപ്പി ക്കാരൻ…പുറകിൽ നിൽക്കുന്ന എന്നെ ഫോണിൽ വിളിക്കുന്നു…ആര്…ബാരെ…പാച്ചൻ ബാരെ …ഓൻ സെറ്റപ്പ് കോട്ടയത്താക്കി…ഷട്ടിൽ കോർട്ടിന്റെ അടുത്ത് ചുറ്റി പ്പറ്റി……അങ്ങനെ..


“എന്തിഷ്ട ആരേം കാണാനില്ലല്ലോ?”


“നീ ഏതു റൂമാ…” ഞാൻ കോട്ടയത്ത് ഒന്ന് ഒപ്പിച്ചിട്ടുണ്ട് നാളെ അവിടെ ഒരു പരിപാടി ഉണ്ട്. അപ്പൊ ഊണിവിടെയും ഉറക്കം അവിടെയും ഓക്കേ അല്ലേലും മൾട്ടി ടാസ്ക് ആണല്ലോ ചെങ്ങായിയുടെ പരിപാടി..കുറച്ചു’കഴിഞ്ഞപ്പോൾ അനീഷ് വന്നു ഞങ്ങൾ ഹോസ്റ്റലിൽ റൂം മേറ്റ്സ് ആയിരുന്നു. അതുകൊണ്ടു രണ്ടാൾക്കും സന്തോഷമായി റൂം ഷെയർ ചെയ്യാൻ.


അടുത്തുള്ള ചായക്കടയിൽ നിന്നും ചായയും, ചായ് പേ ചർച്ച യിൽ നിർമിതബുദ്ധി ധാരാളം കേറിവന്നു…ഞാൻ സംസാരിക്കുന്നതും മനസ്സിൽ വിചാരിക്കുന്നതും ഫോർ എക്സാമ്പിൾ അണ്ടർ വെയർ എടുത്തിട്ടുണ്ടോ എന്ന് മനസ്സിൽ ചിന്തിച്ചു എന്നിരിക്കട്ടെ ദാ…മെസ്സേജ്…ബൈ ഒന്നു ഗെറ്റ് രണ്ടു ..എല്ലാരും കാൺകെ ഡിസ്പ്ലേ സ്‌ക്രീനിൽ…എന്തെര് പാപമാ ഞാൻ ചെയ്തത്..ഇവൻ ഇങ്ങനെ ഓവർസ്മാർട് ആയാൽ…

ഞങ്ങൾ പാച്ചന്റെ ഇന്നോവയിൽ മത്തായി ഭവനം ലക്ഷ്യമാക്കി വിട്ടു. അവിടെ മത്തായിയും നല്ല പാതി യും മക്കളും ഉണ്ടായിരുന്നു.സ്വീകരിക്കാൻ. ആൾക്കാർ ജപ്പാൻ കുടി വെള്ളം പോലെ ഉറ്റു യൂറ്റായി വരാൻ തുടങ്ങുന്നതേ ഉള്ളൂ ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ ഫുൾ ഫ്‌ലോ ആയി. 


വച്ച് താമസിപ്പിക്കണ്ട എന്ന് കരുതി മത്തായി ഞങ്ങളെ മുകളിലോട്ടു വിട്ടു. അവിടെ വിശാലമായ സൗകര്യങ്ങൾ നല്ലവനായ മത്തായി ഒരുക്കിയിരുന്നു. KD പാട്ടുമായി അരങ്ങു ഉണർത്തി. നാടൻ പാട്ടു രണ്ടു വീശി. പോൾ സിഡി കാര്യമായി തന്നെ ആണ് ഇറങ്ങിയത്. മത്തായിയെ വിശ്വാസമില്ലാത്തതു കൊണ്ടൊന്നുമല്ല eOne  സ്റ്റാൻഡേർഡ് കീപ് ചെയ്യാൻ വേണ്ടത്ര പാനീയവും അതിനുവേണ്ട touchings എല്ലാം കൊണ്ടാണ് വരവ്. ഇദ്ദേഹത്തെ കോളേജ് കഴിഞ്ഞു ഇപ്പോഴാണ് കാണുന്നതെന്ന് തോന്നുന്നു. വലിയ മാറ്റമൊന്നുമില്ല. പെരുത്ത് സന്തോഷമായി എന്ന് പറയേണ്ടല്ലോ. 

ആരെയും ഭാവ ഗായകനാക്കും നമ്മുടെ KD പാച്ചൻ കുത്തു (ഇതെല്ലം കൂട്ടുകാരുടെ ഇരട്ടപ്പേരാണ്, ഇനി അവർക്കു അവരുടെ പേരുതന്നെ അറിയുമോ എന്തോ എന്ന് സംശയിക്കാറും ഉണ്ട്) വായ തുറക്കാൻ പറ്റുന്ന എല്ലാരും സംഘഗാനമായും അല്ലാതെയും പാട്ടു പാടി തകർത്തു. ഇത്രയും ആയപ്പോൾ അതാ ഒരുസംഘം കയറും പൊട്ടിച്ചു വരുന്നു മത്തായി വയനാട്ടിൽ നിന്നും കൊണ്ടുവന്ന സുഹൃത് സംഘം. ഹാർദമായി സ്വാഗതം ചെയ്തു രണ്ടു സംഘങ്ങളും സംഗമിച്ചു ജോയിന്റ് ഓർക്കസ്ട്ര തന്നെ നടന്നു. പിന്നെ പുറത്തേക്കെഴുന്നള്ളത്തു. താഴെ മുറ്റത്തു KD പുതിയ നാടൻ പുറത്തെടുത്തു കുടുംബക്കാരും വന്ദ്യ വയോധികരും ഉത്തേചിതരായി നൃത്തം വച്ച്. 


മത്തായി യുടെ ആതിഥേയം ഗംഭീരം ആയി അടുത്ത ദിവസത്തെ ഒരുക്കത്തുനായി പിരിഞ്ഞു.